ചിലർ രാക്ഷസൻ എന്ന് വിളിക്കുന്നു, മറ്റുചിലർ കൂറയെന്നും രാവണനെന്നും, ഖർഗെയുടെ പരാമർശത്തിൽ മോദിയുടെ മറുപടി
ന്നെ രാവണൻ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാമർശത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമ ഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും ഗുജറാത്തിൽ കാലോലിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞു.
ദില്ലി: തന്നെ രാവണൻ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാമർശത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമ ഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും ഗുജറാത്തിൽ കാലോലിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞു. തന്നെ ചീത്ത വിളിക്കുന്നതിൽ കോൺഗ്രസിൽ മത്സരമുണ്ടെന്ന് തോന്നുന്നു. ഒരു കുടുംബത്തെ സുഖിപ്പിക്കാനാണ് നേതാക്കൾ ഇങ്ങനെ ചെയ്യുന്നത്. ആ കുടുംബത്തിലാണ് അവർക്ക് വിശ്വാസം, മറിച്ച് ജനാധിപത്യത്തിലല്ലെന്നും മോദി പരിഹസിച്ചു. ഗുജറാത്തികൾ രാമഭക്തരാണെന്ന് കോൺഗ്രസ് മറക്കരുതെന്നും മോദി പറഞ്ഞു.
കുറച്ചുനാളുകൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് മോദിക്ക് പട്ടിയുടെ മരണമെന്ന് പറഞ്ഞു. മറ്റൊരാൾ ഹിറ്റ്ലറിനെ പോലെ മോദി മരിക്കുമെന്ന്. അവസരം ലഭിച്ചാൽ താൻ തന്നെ മോദിയെ കൊല്ലുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. മറ്റു ചിലർ രാവണനെന്നും രാക്ഷസനെന്നും കൂറയെന്നും വിളിക്കുന്നു. കോൺഗ്രസ് മോദിയെ ഈ പേരുകളിൽ വിളിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. അവർക്ക് അതിൽ പശ്ചാത്താപവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നത് അവകാശമായാണ് കോൺഗ്രസ് കാണുന്നത്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു ഖര്‍ഗെയുടെ വിവാദ പരാമര്‍ശം. മോദിജി പ്രധാനമന്ത്രിയാണ്. അത് മറന്ന് എല്ലാ തെരഞ്ഞെടുപ്പ് പ്രചരണത്തിനും രംഗത്തിറങ്ങുകയാണ്. ദിവസം എത്രതവണ മോദിയുടെ മുഖം കാണണം,രാവണനെപ്പോലെ മോദിക്ക് പത്ത് തലയുണ്ടോ എന്നായിരുന്നു ഖര്‍ഗെയുടെ ചോദ്യം. ഇതിനാണ് മോദി ഇന്ന് മറുപടി നല്‍കിയത്.
Read more: ഗുജറാത്ത് പോളിംഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്
അതേസമയം, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ രാജ്യത്തെ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്നും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. ദിവസേന പ്രതിപക്ഷം തന്നെ അധിക്ഷേപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണവുമായി എഐസിസി പ്രസിഡന്‍റ് രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, 1964 മെയ് 27-ന് മരിക്കുന്നതുവരെ 16 വർഷം താമസിച്ചിരുന്ന തീൻ മൂർത്തി ഭവനിൽ പ്രഭാഷണം സംഘടിപ്പിക്കാൻ പോലും കേന്ദ്ര സർക്കാർ കോൺഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.