പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.
ദില്ലി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ തുടങ്ങി.
പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി.
എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്.
നമ്മുടെ രാഷ്ട്രപതിമാര്‍...
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥപൗരൻ എന്ന പദവിയിൽ ഇതുവരെ ഇരുന്നത് 14 പേർ.
ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. രണ്ടുതവണ ഇന്ത്യൻ പ്രസിഡന്റായ ഏകവ്യക്തിയും അദ്ദേഹമാണ്. 1950 ജനുവരി 26 മുതൽ 1962 മേയ് 13 വരെ ആയിരുന്നു അദ്ദേഹം രാജ്യത്തെ നയിച്ചത്.
അധ്യാപകനും തത്ത്വചിന്തകനുമായ സർവേപ്പിള്ളി രാധാകൃഷ്ണനായിരുന്നു നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതി. 1962 മേയ് 13 മുതൽ 1967 മേയ് 13 വരെ അദ്ദേഹം രാജ്യത്തിൻറെ നായകനായി.
1967 മേയ് 13 മുതൽ 1969 മേയ് മൂന്നുവരെ ഇന്ത്യയുടെ രാഷ്ട്രപതി ഡോക്ടർ സാക്കിർ ഹുസൈൻ ആയിരുന്നു. പ്രസിഡന്റ് പദവിയിലിരിക്കെ തന്നെ അദ്ദേഹം അന്തരിച്ചു.
സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന് വി വി ഗിരി ഇന്ത്യയുടെ ആദ്യ ആക്ടിങ് പ്രസിഡന്റായി. തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1969 ഓഗസ്റ്റ് 24 മുതൽ 1974 ഓഗസ്റ്റ് 24 വരെ തുടർന്നു.
ഇന്ത്യൻ പ്രസിഡന്റ് പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി ഫക്രുദീൻ അലി അഹമ്മദ് ആയിരുന്നു. 1974 ഓഗസ്റ്റ് 24 മുതൽ 1977 ഫെബ്രുവരി
11 വരെ അദ്ദേഹം പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥാപ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാഷ്ട്രപതിയും ഇദ്ദേഹമാണ്.
1977 ജൂലായ് 25 മുതൽ 1982 ജൂലായ് 25 വരെ ഇന്ത്യയുടെ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഢി ആയിരുന്നു. ആന്ധ്രാപ്രദേശിലെ കർഷകകുടുംബത്തിൽ
ജനിച്ചു പരമോന്നത പദവിവരെ വളർന്ന നേതാവായിരുന്നു അദ്ദേഹം. 64-ാം വയസ്സിൽ പ്രസിഡന്റായപ്പോൾ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ ആളായി.
ഗ്യാനി സെയിൽസിങ് ഇന്ത്യയുടെ ഏഴാമത്തെ പ്രസിഡന്റ് ആയിരുന്നു. 1982 ജൂലായ് 25-ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1987 ജൂലായ് 25 വരെ തുടർന്നു.
1987 ജൂലായ് 25 മുതൽ 1992 ജൂലായ് 25 വരെ ആർ. വെങ്കിട്ടരാമനായിരുന്നു രാഷ്ട്രപതി. നാലു പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച രാഷ്‌ട്രപതി ആയിരുന്നു അദ്ദേഹം. നരസിംഹറാവു, ചന്ദ്രശേഖർ, രാജീവ് ഗാന്ധി, വി.പി. സിങ് എന്നിവരായിരുന്നു ഈ പ്രധാനമന്ത്രിമാർ.
ശങ്കർദയാൽ ശർമ 1992 ജൂലായ് 25 മുതൽ 1997 ജൂലായ് 25 വരെ ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. പ്രസിഡൻറ് ആകുന്നതിനു മുൻപ് അദ്ദേഹം രാജ്യത്തിൻറെ
വൈസ് പ്രസിഡന്റായിരുന്നു.
രാഷ്ട്രപതിയായ ആദ്യ മലയാളിയും ആദ്യ ദളിതനുമായിരുന്നു കെ.ആർ. നാരായണൻ. 1997 ജൂലായ് 25 മുതൽ 2002 ജൂലായ് 25 വരെ അദ്ദേഹം രാഷ്ട്രപതിയായി പ്രവർത്തിച്ചു.
‘മിസൈൽ മാൻ’ എന്നറിയപ്പെട്ട എ.പി.ജെ. അബ്ദുൽ കലാം 2002 ജൂലായ് 25 മുതൽ 2007 ജൂലായ് 25 വരെ രാഷ്ട്രപതിയായി. ‘ജനങ്ങളുടെ പ്രസിഡന്റ്’ എന്ന
വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്‌ട്രപതി ആയിരുന്നു പ്രതിഭാപാട്ടീൽ. 2007 ജൂലായ് 25 മുതൽ 2012 ജൂലായ് 25 വരെ ആ സ്ഥാനം വഹിച്ചു.
2012 ജൂലായ് 25 മുതൽ 2017 ജൂലായ് 25 വരെ പ്രസിഡന്റായത് പ്രണബ് കുമാർ മുഖർജി ആയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച പരിചയവുമായാണ് അദ്ദേഹം രാഷ്ട്രപതി ആയത്.
രാംനാഥ് കോവിന്ദ് രാജ്യത്തിൻറെ പതിന്നാലാമത്തെ പ്രസിഡന്റ് ആയിരുന്നു. 2017 ജൂലായ് 25-നാണ് സ്ഥാനമേറ്റത്. 2022 ജൂലായ് 25 വരെ ആണ് അദ്ദേഹത്തിന്റെ കാലാവധി.
