Asianet News MalayalamAsianet News Malayalam

ഷിംല കരാറിനെക്കുറിച്ച് പഠിച്ച് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘം; ചരിത്രമായി മാറിയ ആ മുറിയും കണ്ടു

ഇന്ത്യ-പാക് കരാറിന്റെ (ഷിംല കരാർ)  ചരിത്രമറിയാനും ഇന്നത്തെ ദിവസം അവർക്കായി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ സവിശേഷതകൾ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സംഘാം​ഗങ്ങളോട് വിവരിച്ചു. 

proud to be an Indian team learns about the shimla agreement
Author
First Published Jan 28, 2023, 7:47 PM IST

ഷിംല: മരുഭൂമിയിൽ നിന്നെത്തി മഞ്ഞു പുതച്ച മലനിരകൾ കണ്ട ആവേശത്തിലായിരുന്നു ഇന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘം. ഷിംലയ്ക്ക് അടുത്തുള്ള കുഫ്രിയിൽ ആണ് സംഘം എത്തിയത്. മഞ്ഞിൽ കളിച്ച് ഈ ദിവസം അവർ അവിസ്മരണീയമാക്കി. മറക്കാനാവാത്ത അനുഭവം എന്നാണ് സംഘാം​ഗങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യ-പാക് കരാറിന്റെ (ഷിംല കരാർ)  ചരിത്രമറിയാനും ഇന്നത്തെ ദിവസം അവർക്കായി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ സവിശേഷതകൾ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സംഘാം​ഗങ്ങളോട് വിവരിച്ചു. 

1972ൽ ഷിംല കരാർ ഒപ്പുവെക്കാൻ വേദിയായ രാജ്ഭവനിലെ സ്വീകരണമുറി സംഘം സന്ദർശിച്ചു.  ഇന്ദിരാ​ഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ഒപ്പുവച്ച കരാരിന്റെ വിശദാംശങ്ങൾ ​ഗവർണർ വിവരിച്ചു. അന്ന് ഷിംലയിലെ ​ഗസ്റ്റ്ഹൗസായിരുന്നു ഇപ്പോഴത്തെ രാജ്ഭവൻ. സുൾഫിക്കർ അലി ഭൂട്ടോയും മകൾ ബേനസീൽ ഭൂട്ടോയും അന്ന് ഇന്ത്യയുടെ അതിഥികളായി ഇവിടെ കഴിഞ്ഞിരുന്നു. കരാർ ഒപ്പുവച്ച മുറിയിലേക്കാണ് പ്രൗഡ് ടു ബി ഇന്ത്യൻ സംഘത്തെ ​ഗവർണർ ആനയിച്ചത്. ബം​ഗ്ളാദേശ് യുദ്ധത്തിന്റെയും ഇന്ത്യയുടെ വിജയത്തിന്റെയും പിന്നീടുണ്ടായ ഷിംല കരാറിന്റെയും കഥകൾ ഏറെ കൗതുകത്തോടെയാണ് പ്രവാസി വിദ്യാർത്ഥികൾ കേട്ടത്. ഇന്ത്യക്കാരെന്ന അഭിമാനത്തോടെയാണ് ഈ കഥ കേട്ട് സംഘം രാജ്ഭവനിൽ നിന്ന് ഇറങ്ങിയത്. 

Read Also: റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം; ആവേശത്തിൽ വിദ്യാർത്ഥികൾ

Follow Us:
Download App:
  • android
  • ios