500, 1000  നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും രാജ്യത്തെ അസംഘടിത മേഖലയ്ക്കും ഉണ്ടാക്കിയ തകര്‍ച്ച വളരെ വലുതാണെന്നും രാഹുൽ പറഞ്ഞു.

ദില്ലി: രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും അസംഘടിത മേഖലയിലെ ആളുകളുടെയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിമര്‍ശനവുമായി രാഹുൽ രം​ഗത്തെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“മോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു” എന്ന തന്റെ പുതിയ സീരീസിന്റെ രണ്ടാമത്തെ വീഡിയോയിൽ ആയയിരുന്നു രാഹുലിന്റെ പരാമർശം. ഈ നീക്കം രാജ്യത്തെ ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ നിക്ഷേപിച്ച പണം അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മാത്രമാണ് ഉപയോഗിച്ചതെന്നും ​രാഹുൽ പറഞ്ഞു.

500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും രാജ്യത്തെ അസംഘടിത മേഖലയ്ക്കും ഉണ്ടാക്കിയ തകര്‍ച്ച വളരെ വലുതാണെന്നും രാഹുൽ പറഞ്ഞു. കള്ളപ്പണം വിതരണം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്നും പൈശാചികവൽക്കരണം മൂലം ദരിദ്രരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

"അപ്പോൾ ആർക്കാണ് ആനുകൂല്യം ലഭിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാർക്ക് നേട്ടം ലഭിച്ചു. നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം എടുക്കുകയും, കോടിശ്വരന്മാരുടെ വായ്പകൾ അടയ്ക്കാൻ സർക്കാർ ആ പണം ഉപയോഗിക്കുകയും ചെയ്തു",രാഹുൽ പറഞ്ഞു.