ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ടെന്ന് രാഹുൽ ​ഗാന്ധി.

ദില്ലി: കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"കൊറോണയെ തോല്‍പ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കൂട്ട ടെസ്റ്റിംഗാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ട്. പ്രധാനമന്ത്രി ആദ്യം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്", രാഹുല്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…