മൂന്ന് ലക്ഷം വസ്ത്രങ്ങൾ ശേഖരിച്ച് സംഭാവന ചെയ്ത് രാജകുടുംബാംഗം ഗിന്നസ് റെക്കോർഡിലേക്ക്
76000 പേരിൽ നിന്നും 3,29,250 വസ്ത്രങ്ങളാണ് ഈ ക്യാംപെയിൻ വഴി ലഭിച്ചത്. ഇവ വസ്ത്രമില്ലാത്തവർക്ക് വിതരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉദയ്പൂർ: മൂന്നു ലക്ഷത്തിലധികം വസ്ത്രങ്ങൾ ശേഖരിച്ച് വിതരണം ചെയ്ത് ഉദയ്പൂരിലെ രാജകുടുംബം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്. ഉദയ്പൂരിലെ രാജ്പുത് ഭരണാധികാരി മഹാറാണ പ്രതാപിന്റെ പിൻഗാമിയായ ലക്ഷ്യരാജ് സിംഗ് മേവാറിനാണ് ഗിന്നസ് ബുക്ക് അധികൃതരിൽ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഇദ്ദേഹം സംഘടിപ്പിച്ച വസ്ത്രദാൻ എന്ന ക്യാംപെയിൻ വഴിയാണ് ഇത്രയും വസ്ത്രങ്ങൾ ശേഖരിക്കാൻ സാധിച്ചത്.
76000 പേരിൽ നിന്നും 3,29,250 വസ്ത്രങ്ങളാണ് ഈ ക്യാംപെയിൻ വഴി ലഭിച്ചത്. ഇവ വസ്ത്രമില്ലാത്തവർക്ക് വിതരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 120 സ്കൂളുകൾ, 15 കോളേജുകൾ, 30 എൻജിഒഎ എന്നിവർ ഈ ക്യാംപെയിനിൽ പങ്കാളികളായി. ''ഇല്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ ക്യാംപെയിന് തുടക്കമിട്ടത്. മറ്റ് ചില സംഘടനകളുടെ സഹായവും ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നഗരത്തിലെ ചെറുപ്പക്കാർക്ക് എത്ര വിശാലമായ ഹൃദയമാണുള്ളതെന്ന് എനിക്ക് മറ്റുള്ളവരെ കാണിച്ചു കൊടുക്കണമായിരുന്നു. അത് സാധിച്ചു.'' മേവാർ വ്യക്തമാക്കുന്നു.