സിവിൽ സർവീസ് ഉദ്യോ​ഗസ്ഥയുടെ വീട്ടിൽ റെയ്ഡ്. 2019-ൽ അസം സിവിൽ സർവീസിൽ ചേർന്ന ഗോലാഘട്ട് നിവാസിയായ നൂപുർ ബോറ നിലവിൽ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി നിയമിതനായിരുന്നു.

ഗുവാഹത്തി: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതിന് അസം സിവിൽ സർവീസ് (എസിഎസ്) ഉദ്യോഗസ്ഥയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ സംഘം ഉദ്യോഗസ്ഥ നൂപുർ ബോറയുടെ ഗുവാഹത്തിയിലെ വസതിയിൽ റെയ്ഡ് നടത്തുകയും 92 ലക്ഷം രൂപ പണവും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാർപേട്ടയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

2019-ൽ അസം സിവിൽ സർവീസിൽ ചേർന്ന ഗോലാഘട്ട് നിവാസിയായ നൂപുർ ബോറ നിലവിൽ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി നിയമിതനായിരുന്നു. വിവാദമായ ഭൂമി സംബന്ധമായ വിഷയങ്ങളിൽ പങ്കുണ്ടെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി ഇവർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബാർപേട്ട റവന്യൂ സർക്കിളിൽ നിയമിതയായപ്പോൾ ഭൂമി സംശയാസ്പദമായ വ്യക്തികൾക്ക് കൈമാറ്റം ചെയ്തു. ഞങ്ങൾ അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലെ റവന്യൂ സർക്കിളുകളിൽ വ്യാപകമായ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫീസിൽ ജോലി ചെയ്യുന്ന, അവരുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്ന ലാത് മണ്ഡൽ സുരജിത് ദേകയുടെ വസതിയിലും പ്രത്യേക വിജിലൻസ് സെൽ റെയ്ഡ് നടത്തി. നൂപുർ ബോറ സർക്കിൾ ഓഫീസറായിരുന്നപ്പോൾ അവരുമായി സഹകരിച്ച് ബാർപേട്ടയിലുടനീളം ഒന്നിലധികം ഭൂമി സ്വത്തുക്കൾ സ്വന്തമാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.