Asianet News MalayalamAsianet News Malayalam

ജഡ്ജിയുടെ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസ്; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യ റിതുവിനെയും മകൻ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 49 ലെ ആർക്കേഡിയ മാർക്കറ്റിന് സമീപത്തുവച്ച് തന്റെ സർവ്വീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമണം നടത്തിയത്. 

security officer sentenced to death for killing judges wife and son in Gurugram
Author
Gurugram, First Published Feb 8, 2020, 3:04 PM IST

ചണ്ഡീസ്ഗഡ്: ഗുരുഗ്രാം അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ഹരിയാന കോടതി വധശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി സുധീർ പാർമർ ആണ് കൃഷ്ണ കാന്ത് ശർമ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യ റിതുവിനെയും മകൻ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 49 ലെ ആർക്കേഡിയ മാർക്കറ്റിന് സമീപത്തുവച്ച് തന്റെ സർവ്വീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമണം നടത്തിയത്.

കൊലപാതകം, തെറ്റായ വിവരങ്ങൾ നൽകൽ, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. 64 ദൃകസാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 

Follow Us:
Download App:
  • android
  • ios