കുരങ്ങൻ വെടിയേറ്റ് മരിച്ചു; സംഘര്‍ഷ സാധ്യത; സുരക്ഷ ശക്തമാക്കി പൊലീസ്
കുരങ്ങനെ കൊലപ്പെടുത്തിയ സംഭവത്തിൽ അസിഫ്, ഹാഫീസ്, അനീസ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കുരങ്ങൻ വെടിയേറ്റ് ചത്തതിനു പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്. സഹോദരങ്ങളായ മൂന്നുപേരാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. ഹനുമാന്റെ പ്രതിരൂപമെന്ന വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഈ സംഭവമെന്ന പ്രചാരണത്തെ തുടർന്നാണ് സംഘർഷ സാധ്യത ഉടലെടുത്തത്.
കുരങ്ങനെ കൊലപ്പെടുത്തിയ സംഭവത്തിൽ അസിഫ്, ഹാഫീസ്, അനീസ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുരങ്ങനെ കൊന്ന വാര്‍ത്തയറിഞ്ഞതോടെ പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടന്നത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് സേനയെ കൂടുതല്‍ വിന്യസിച്ചു.