പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊന്നുവെന്ന് റിപ്പോര്‍ട്ട്
ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.
ശ്രീനഗര്‍: പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടില്‍ പറയുന്നത്.
J&K: Terrorists kidnapped 2 persons, Ab Qadeer Kohli&Manzoor Ahmad Kohli, from Nagberan in Pulwama yesterday. Bodies of both the abducted civilians have been found today at Lachi Top Behak forest area in Tral&handed over to their families. Case registered. Investigation underway.
— ANI (@ANI) August 27, 2019
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ഭീകരാക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.