പേരിലെ തിരുത്ത് ആവശ്യപ്പെട്ട് യുവാവ് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം അറിയുന്നത്.
പ്രയാഗ്രാജ്: ജാമ്യ ഉത്തരവില്‍ പേരിലെ ഒരു ഭാഗം വിട്ടുപോയതിനെ തുടര്‍ന്ന് യുവാവ് എട്ടുമാസം കൂടി ജയിലില്‍ കിടന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. യുവാവിനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചതിന് സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ അലഹാബാദ് ഹൈക്കോടതി ശാസിച്ചു. വിനോദ് കുമാര്‍ ബറുവാര്‍ എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്.
അലഹബാദ് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവില്‍ പേരിലെ കുമാര്‍ വിട്ടുപോയിരുന്നു. വിനോദ് ബറുവാര്‍ എന്ന് മാത്രമാണുണ്ടായിരുന്നത്. ഇക്കാരണത്താല്‍ ജയില്‍ അധികൃതര്‍ യുവാവിനെ എട്ടുമാസം കൂടി തടവില്‍ പാര്‍പ്പിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് യുവാവ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2020 ഏപ്രില്‍ ഒമ്പതിന് യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
എന്നാല്‍ പേരിലെ കുമാര്‍ എന്ന ഭാഗം ജാമ്യ ഉത്തരവില്‍ വിട്ടുപോയെന്ന കാരണത്താല്‍ അധികൃതര്‍ ജയില്‍ മോചനം നിഷേധിച്ചു. പേരിലെ തിരുത്ത് ആവശ്യപ്പെട്ട് യുവാവ് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം അറിയുന്നത്. നിസാരമായ സാങ്കേതിക പിഴവുകൊണ്ട് ഇത്രയും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. ചെറിയ സാങ്കേതിക പിഴവിന്റെ പേരില്‍ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ജയില്‍ സൂപ്രണ്ച് നടപ്പാക്കിയില്ലെന്ന് കോടതി വിമര്‍ശിച്ചു. സൂപ്രണ്ടിനെ വിളിച്ചു വരുത്തിയായിരുന്നു കോടതിയുടെ വിമര്‍ശനം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 21, 2020, 7:08 AM IST
Post your Comments