രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായ അവസ്ഥയിലാണുള്ളത്. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവിൽ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ദില്ലി: ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രതിവിധി കാണാത്തതെന്താണെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ട്വീറ്റിലാണ് വരുൺ ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. ''ദില്ലിയിലെ പത്തിൽ എട്ടു കുട്ടികൾക്ക് ശ്വാസകോശ സംബന്ധ രോഗങ്ങൾ ഉണ്ട്. വർഷങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷവും മലിനീകരണത്തിന് പ്രതിവിധി കാണാത്തത് എന്തുകൊണ്ടാണ്? 460 ലക്ഷം ജനങ്ങളുടെ ആരോഗ്യത്തിനെക്കാൾ വലുതാണോ ഇതിന്റെ ചെലവ്?'' വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായ അവസ്ഥയിലാണുള്ളത്. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവിൽ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക നൂറ് കടന്നാൽ മലിനീകരണ തോത് കൂടുതൽ ആണെന്ന് അർത്ഥം. 200 ന് മുകളിൽ മോശം, 300 ന് മുകളിലെത്തിയാൽ വളരെ മോശം, നാനൂറ് കടന്നാൽ ഗുരുതരമാണ് സാഹചര്യം.
നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക.വിവേക് വിഹാറിൽ 457,രോഹിണിയിൽ 462,ബവാനയിലും, നരേലയിലും, അശോക് വിഹാറിലും 465, വസീർപൂരിൽ 467, ജഹാംകീർപൂരില്‍ 475 സോണിയ വിഹാറില്‍ 469 ഉം ആണ് വായു ഗുണനിലവാരത്തിൻറെ നിലവിലെ സ്ഥിതി. മലിനീകരണം താരതമ്യേന കുറഞ്ഞ വർഷമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാൽ അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുത്തനെ കൂടിയത് സ്ഥിതി പഴയപടിയാകാൻ കാരണമായി.
പഞ്ചാബിൽ കാർഷിക അവശിഷ്ടം കത്തിക്കുന്നതിന്‍റെ നിരക്ക് 12 ശതമാനം ആയിരുന്നെങ്കിൽ ഇത്തവണ 22 ശതമാനമായി. കാർഷിക അവശിഷ്ടം കത്തിക്കുന്നത് തടയാനായി ബജറ്റിൽ നീക്കി വച്ച 200 കോടി രൂപ കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് വ്യക്തം. നേരത്തെ പഞ്ചാബിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭരണം ആം ആദ്മിയുടെ കൈയിലെത്തിയതോടെ മൗനത്തിലുമാണ്.
ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും വര്‍ധിച്ചത് വായു ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ദില്ലിയിൽ വിലക്കിയെങ്കിലും പലരും ദില്ലിക്ക് പുറത്ത് നിന്ന് പടക്കമെത്തിച്ച് പൊട്ടിക്കുന്ന സ്ഥിതിയുണ്ടായി. ദീപാവലിക്ക് പിന്നാലെ ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായിരുന്നു.
പഞ്ചാബിൽ വൈക്കോൽ കത്തിച്ചതിന് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 3634 കേസുകൾ, ശ്വാസംമുട്ടി ദില്ലി
ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു
