പശ്ചിമബംഗാളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. 200-ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ, ബിജെപിയും നേതൃയോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയാണ്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നിയോഗിച്ചിരുന്നു. 200ലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി നേതൃയോഗവും ഇന്നലെ കൊൽക്കത്തയിൽ ചേർന്നിരുന്നു.
പശ്ചിമബംഗാളിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നിയോഗിച്ചിരുന്നു. എഴുപതിനായിരത്തിലധികം അർദ്ധ സൈനികരും സംസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിൽ ഇരുനൂറിലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവർത്തകരോട് ജാഗ്രത കർശനമാക്കാനും മമത നിർദേശിച്ചു. ബിജെപി നേതൃയോഗവും ഇന്നലെ കൊൽക്കത്തയിൽ ചേർന്നിരുന്നു. ഇന്ന് എല്ലാ ബിജെപി സ്ഥാനാർത്ഥികളും ക്ഷേത്രങ്ങളിൽ ദർശനം നടത്തും. വോട്ടെടുപ്പിനിടെ അട്ടിമറിക്ക് ശ്രമിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാക്കൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
