തമിഴ്‌നാട് കേഡർ ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവിന് 2025-ലെ യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' പുരസ്‌കാരം ലഭിച്ചു. പ്ലാസ്റ്റിക് മാലിന്യം, വന്യജീവി സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലെ നേതൃത്വ മികവിനാണ് ഈ അംഗീകാരം.
ചെന്നൈ: തമിഴ്‌നാട് കേഡർ ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവിനാണ് 2025-ലെ യുണൈറ്റഡ് നേഷൻസിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പരിസ്ഥിതിക്കായി പ്രചോദനമാകുന്ന പ്രവർത്തന വിഭാഗത്തിലാണ് സുപ്രിയ സാഹുവിനെ യുഎൻ എൻവയോൺമെൻ്റ് പ്രോഗ്രാം (UNEP) തിരഞ്ഞെടുത്ത്. ബുധനാഴ്ച നെയ്‌റോബിയിൽ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. പ്ലാസ്റ്റിക് മാലിന്യം, വന്യജീവി സംരക്ഷണം തുടങ്ങിയ നിർണ്ണായക പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയിൽ അവർ വഹിച്ച ദീർഘകാലവും മുൻനിരയിലുള്ളതുമായ നേതൃത്വ മികവിനാണ് അംഗീകാരം.
സുപ്രിയ സാഹു: പ്രകൃതി സ്നേഹവും ഔദ്യോഗിക ജീവിതവും
കഴിഞ്ഞ നാലര വർഷമായി തമിഴ്‌നാടിൻ്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് സുപ്രിയ സാഹു. കുട്ടിക്കാലം മുതലുള്ള പ്രകൃതിയോടുള്ള സ്നേഹമാണ് ഈ നേട്ടത്തിന് പ്രചോദനമായതെന്ന് അവർ പറയുന്നു. "എൻ്റെ പ്രചോദനം തന്റെ ഗ്രാമങ്ങളിൽ നിന്നാണ് വരുന്നത്. എൻ്റെ കൂടെ നിന്ന് കണ്ടൽക്കാടുകൾ ശുചീകരിക്കുന്ന ആളുകളാണ് എൻ്റെ പ്രചോദനം. കണ്ണുകളിൽ പ്രതീക്ഷയുമായി നോക്കുന്ന കുട്ടികളിൽ നിന്നും എനിക്ക് പ്രചോദനം ലഭിക്കുന്നു," പുരസ്കാരം സ്വീകരിച്ചുകൊണ്ട് സുപ്രിയ സാഹു പറഞ്ഞു.
30 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെ ഏറെ സ്നേഹിക്കുന്നു അവര്‍. അതേസമയം, മനുഷ്യൻ്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം പ്രകൃതിക്ക് വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ചും അവർ ബോധവതിയായി. നീലഗിരി ജില്ലാ കളക്ടറായിരിക്കെ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന മൃഗങ്ങളെ കണ്ട അനുഭവം തൻ്റെ ജീവിതത്തിൽ വഴിത്തിരിവായെന്ന് അവർ പറയുന്നു. "നമ്മുടെ ഗ്രഹം ശ്വാസം മുട്ടുകയാണെന്ന് ഞാൻ മനസ്സിലാക്കി. ആ അനുഭവം എനിക്ക് ഒരു പരിവർത്തന അനുഭവമായി മാറി," എന്ന് സാഹു അനുസ്മരിക്കുന്നു.
പുരസ്‌കാരത്തിനുള്ള പ്രധാന കാരണങ്ങൾ
തമിഴ്‌നാട്ടിലുടനീളമുള്ള പ്രാദേശിക കാലാവസ്ഥാ പ്രവർത്തനങ്ങൾ, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, സുസ്ഥിര ശീതീകരണ നവീകരണങ്ങൾ എന്നിവയിലെ സുപ്രിയ സാഹുവിൻ്റെ ശ്രദ്ധേയമായ നേതൃത്വമാണ് യുഎൻ കണക്കിലെടുത്തത്. അവരുടെ സംരംഭങ്ങൾ ലക്ഷക്കണക്കിന് 'ഹരിത ജോലികൾ' സൃഷ്ടിക്കുകയും ശാസ്ത്രീയ അടിത്തറയുള്ള, കമ്മ്യൂണിറ്റി അധിഷ്ഠിത കാലാവസ്ഥാ പ്രതിരോധത്തിന് സംസ്ഥാനത്തെ ഒരു മാതൃകയാക്കി മാറ്റുകയും ചെയ്തു. സുപ്രിയ സാഹുവിൻ്റെ സുസ്ഥിര ശീതീകരണ പദ്ധതികൾ വനമേഖല വികസിപ്പിക്കുകയും 12 ദശലക്ഷം ആളുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്തു.
പ്രധാന പദ്ധതികൾ
'ഓപ്പറേഷൻ ബ്ലൂ മൗണ്ടൻ': പ്ലാസ്റ്റിക് മലിനീകരണം ശ്രദ്ധയിൽ വരാത്ത 2000-ൽ തന്നെ നീലഗിരിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാനായി കാമ്പയിൻ ആരംഭിച്ചു.
ഗ്രീൻ ക്ലൈമറ്റ് കമ്പനി: തീരദേശ പ്രതിരോധത്തിന് ഊന്നൽ നൽകുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ 'തമിഴ്‌നാട് ഗ്രീൻ ക്ലൈമറ്റ് കമ്പനി'ക്ക് രൂപം നൽകി.
കൂൾ റൂഫ് പ്രോജക്ട്: നഗരങ്ങളിലെ ചൂട് കുറയ്ക്കുന്നതിനായി 200 പൊതു 'ഗ്രീൻ സ്കൂളുകളിൽ' ഇത് നടപ്പിലാക്കി.
വനവൽക്കരണവും സംരക്ഷണവും: 100 ദശലക്ഷത്തിലധികം മരങ്ങൾ നടുന്നതിനും തമിഴ്നാട്ടിൽ 65 പുതിയ റിസർവ് വനങ്ങൾ സ്ഥാപിക്കുന്നതിനും അവർ നേതൃത്വം നൽകി. അവരുടെ നേതൃത്വത്തിൽ, സംസ്ഥാനം കണ്ടൽക്കാടുകളുടെ വിസ്തീർണ്ണം ഇരട്ടിയാക്കുകയും തണ്ണീർത്തടങ്ങൾ 1-ൽ നിന്ന് 20 ആയി വികസിപ്പിക്കുകയും ചെയ്തു.
ധനസഹായം: 60 ദശലക്ഷം ഡോളർ വരുന്ന വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗ സംരക്ഷണ നിധി (Endangered Species Conservation Fund) അവർ ആരംഭിച്ചു.


