Asianet News MalayalamAsianet News Malayalam

World Aids Day : ഇന്ത്യയിൽ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്, മുന്നിൽ ദില്ലി

57 ശതമാനം ഇന്ത്യക്കാരും കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുമെന്നും സർവേ വെളിപ്പെടുത്തുന്നു.

World Aids Day : 57% of Indians do not use contraception
Author
Delhi, First Published Dec 1, 2021, 12:38 PM IST

ദില്ലി: ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഗർഭനിരോധന മാർഗ്ഗങ്ങൾ (contraception) ഉപയോഗിക്കുന്ന ഇന്ത്യൻ നഗരമായി അഹമ്മദാബാദ്. ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനത്തിന്റെ (World Aids Day) ഭാഗമായി നവംബർ 30-ന് ചൊവ്വാഴ്ച പുറത്തിറക്കിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  അതേസമയം ഗർഭനിരോധന  മാർഗങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ദില്ലി-എൻസിആർ ഒന്നാമതാണ്.

57 ശതമാനം ഇന്ത്യക്കാരും കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുമെന്നും സർവേ വെളിപ്പെടുത്തുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ശുചിത്വ ബ്രാൻഡായ പീ സേഫ്, അതിന്റെതന്നെ സ്ത്രീ ഗർഭനിരോധന ഉറകളുടെ ഉപ-ബ്രാൻഡായ ഡൊമിനയുടെ  കീഴിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകൾ. അടുത്ത 10 വർഷത്തിനുള്ളിൽ " എയ്ഡ്‌സുമായി ബന്ധപ്പെട്ട 7.7 ദശലക്ഷം മരണങ്ങൾ" ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് UNAIDS മുന്നറിയിപ്പ് നൽകിയ അതേ ദിവസം തന്നെയാണ് ഈ സർവ്വെയും പുറത്ത് വന്നിരിക്കുന്നത്. 

അഗർത്തല, ബെംഗളൂരു, ബറേലി, ഭോപ്പാൽ, മുംബൈ, പട്‌ന, ചെന്നൈ, നോയിഡ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 25,381 ഇന്ത്യക്കാരുടെ പ്രതികരണമാണ് സർവേ രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലാണ് ഏറ്റവും കൂടുതൽ പേർ പ്രതികരിച്ചത് - 4,980 പേർ. പ്രതികരിച്ചവരിൽ 70 ശതമാനം പേർ 19 നും 29 നും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ, 25.8 ശതമാനം പേർ 30-49 വയസ്സിനിടയിലുള്ളവരാണ്, 1.8 ശതമാനം പേർ 50 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്.

ഇഷ്ടപ്പെട്ട ഗർഭനിരോധന ഉറകളെക്കുറിച്ചുള്ള ചോദ്യത്തിന്, 56.15 ശതമാനം പേർ ബാഹ്യ (പുരുഷ) കോണ്ടം ആണ് ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 7.21 ശതമാനം പേർ ആന്തരിക (സ്ത്രീ) കോണ്ടം ആണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 4.14 ശതമാനം പേർ സ്ത്രീകളുടെ കോണ്ടം മുമ്പ് കേട്ടിട്ടില്ല. പകർച്ചവ്യാധിയുടെ സമയത്ത്, യാത്രകൾക്കും പരസ്പരം നേരിട്ട് കാണുന്നതിനുമുള്ള നിയന്ത്രണം  പലർക്കും വെല്ലുവിളിയായതിന്റെ പശ്ചാത്തലത്തിൽ, ഇഷ്ടപ്പെട്ട ലൈംഗിക സമ്പ്രദായങ്ങൾ, ലൈംഗിക സംതൃപ്തി, ആനന്ദം, ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ ആവൃത്തി എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   

ഡേറ്റിംഗ് ആപ്പുകളുടെ ജനപ്രീതിയെക്കുറിച്ചും കൊവിഡ് ലോക്ക്ഡൗൺ കാലത്ത് വെർച്വൽ റൊമാൻസുകളുടെ കുതിച്ചുചാട്ടത്തെക്കുറിച്ചും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, പാൻഡെമിക് ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതിന് താത്പര്യം കാണിച്ചില്ലെന്നാണ് ഈ സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും പറഞ്ഞത്. 19.74 ശതമാനം പേർ മാത്രമാണ് ചോദ്യത്തിന് അനുകൂലമായി ഉത്തരം നൽകിയത്. അതുപോലെ, പ്രതികരിച്ചവരിൽ 52 ശതമാനം പേരും പാൻഡെമിക് ലൈംഗിക കളിപ്പാട്ടങ്ങൾ പരീക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകി. 15.96 ശതമാനം പേർ മാത്രമാണ് ചോദ്യത്തിന് "അതെ" എന്ന് ഉത്തരം നൽകിയത്.

പാൻഡെമിക് സമയത്ത് ദമ്പതികൾ വീട്ടിൽ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെങ്കിലും, പ്രതികരിച്ചവരിൽ 61.7 ശതമാനം പേരും “പാൻഡെമിക് സമയത്ത് മുമ്പത്തേതിനേക്കാൾ കൂടുതൽ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല” എന്ന് പറഞ്ഞു.ലൈംഗിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്വയംഭോഗം, വിവാഹേതര ലൈംഗികത, ഫോർപ്ലേ, ലൈംഗികോത്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios