ആംബുലൻസ് കുടുങ്ങിക്കിടക്കുന്നത് കണ്ട മുഖ്യമന്ത്രി ഇടപെട്ട് തന്റെ വാഹനവ്യൂഹം റോഡരികിൽ നിർത്തി ആംബുലൻസിന് വഴിയൊരുക്കി

ലഖ്നൗ: ആംബുലൻസിന് (Ambulance) കടന്നുപോകാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) വാഹനവ്യൂഹം (Convoy) വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഹസ്രത്ഗഞ്ചിൽ നിന്ന് ബന്ദരിയാബാഗിലേക്ക് പോകുമ്പോൾ രാജ്ഭവന് സമീപമാണ് സംഭവമെന്ന് ഡിസിപി ട്രാഫിക്ക് സുഭാഷ് ചന്ദ്ര ശാക്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി മറ്റുവാഹനങ്ങൾക്കൊപ്പം ആംബുലൻസിനെയും തടഞ്ഞു. എന്നാൽ, ആംബുലൻസ് കുടുങ്ങിക്കിടക്കുന്നത് കണ്ട മുഖ്യമന്ത്രി ഇടപെട്ട് തന്റെ വാഹനവ്യൂഹം റോഡരികിൽ നിർത്തി ആംബുലൻസിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തി. ആംബുലൻസിന് വഴിയൊരുക്കിയ നടപടി മനുഷ്യത്വപരമാണെന്നും അഭിപ്രായമുയർന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയെ യോ​ഗി സർക്കാർ കഴിഞ്ഞയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

 'യുഎപിഎ റദ്ദാക്കണം, ദുരുപയോഗം ചെയ്യുന്നു': സ്വകാര്യ ബില്ലുമായി ശശി തരൂർ

ദില്ലി: യു എ പി എ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ. ഈ ആവശ്യം ഉന്നയിച്ച് ലോക്സഭയിൽ അദ്ദേഹം സ്വകാര്യ ബിൽ അവതരിപ്പിച്ചു. യു എ പി എ നിയമം ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്ന് സ്വകാര്യ ബില്ലിൽ അദ്ദേഹം വിമർശിച്ചു. അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്. യു എ പി എ കേസുകളിലെ ശിക്ഷാ നിരക്ക് വെറും 2.4 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങൾ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂർ എംപി വിമർശിച്ചു.

ഗവർണർ നിയമനത്തിൽ സ്വകാര്യ ബില്ലുമായി വി ശിവദാസൻ

സംസ്ഥാനങ്ങളിലെ ഗവർണ്ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബിൽ. സി പി എം നേതാവും എം പിയുമായ വി ശിവദാസനാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എം എൽ എ മാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവര്‍ണ്ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും , കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവര്‍ണ്ണറുമായി കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സിപിഎം ചര്‍ച്ചയാക്കുന്നത്.