സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.  

കൊളംമ്പോ: ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. 

Add Asianetnews as a Preferred SourcegooglePreferred

ഈസ്റ്ററ്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയില്‍ ആക്രമണം നടത്തിയത് ഒരു സ്ത്രീയുൾപ്പെടെ 9 ചാവേറുകളാണെന്നാണ് വിവരം, മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. ആക്രണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.