റഷ്യയിൽ ഏറെക്കാലമായി സജീവമായി പ്രവർത്തിച്ചു പോരുന്ന "മെമ്മോറിയൽ" എന്ന എൻജിഒക്ക് കഴിഞ്ഞ വർഷം ഗവണ്മെന്റ് വിലക്കേർപ്പെടുത്തിയിരുന്നു.

മോസ്കോ : നോബൽ സമ്മാനജേതാവായ മനുഷ്യാവകാശപ്രവർത്തകനോട് പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ. ബെലറൂസിലെ "മെമ്മോറിയൽ" എന്ന പൗരാവകാശ സംഘടനയുടെ മേധാവിയായ യാൻ രാഷിൻസ്കിയാണ് കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്‌കാരം നിരസിക്കാനുദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. റഷ്യയിൽ ഏറെക്കാലമായി സജീവമായി പ്രവർത്തിച്ചു പോരുന്ന "മെമ്മോറിയൽ" എന്ന എൻജിഒക്ക് കഴിഞ്ഞ വർഷം ഗവണ്മെന്റ് വിലക്കേർപ്പെടുത്തിയിരുന്നു.

Read More : ലീ​ഗ് സ്തുതിയിൽ സിപിഐയിൽ അതൃപ്തി, വർ​ഗീയപാർട്ടിയല്ലെന്ന നിലപാടിൽ ബിനോയ് വിശ്വം