'ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരം', പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി ട്രംപ്
സ്ഥിതി ഗുരുതരമാണ്'. പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും ട്രംപ്
വാഷിംഗ്ടൺ: പ്രശ്നങ്ങള്‍ രൂക്ഷമായ ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 'ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്. സ്ഥിതി ഗുരുതരമാണ്'. പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
അതിനിടെ നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി.കെ.സിങ് പ്രതികരിച്ചു . 'ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായി' . 'എന്നാൽ ഇക്കാര്യം ചൈന മറച്ചു വയ്ക്കുകയാണ്' . 'ഗൽവാനിൽ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു' . സൈനികരെ പിന്നീട് വിട്ടയച്ചെന്നും വി.കെ.സിങ് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മോദിയുടെ പ്രസ്താവനയിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്