11.40-നാണ് ബംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. 12.40-ന് തിരുവനന്തപുരത്തെത്തും. സുപ്രീംകോടതി നാട്ടിൽ തങ്ങാൻ അനുമതി നൽകിയതിനെ തുടർന്നാണ് മഅദനി നാട്ടിലേക്ക് പുറപ്പെട്ടത്. 

ബെം​ഗളൂരു: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ബംഗളുരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.11.40-നാണ് ബംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.12.40-ന് തിരുവനന്തപുരത്തെത്തും. സുപ്രീംകോടതി നാട്ടിൽ തങ്ങാൻ അനുമതി നൽകിയതിനെ തുടർന്നാണ് മഅദനി നാട്ടിലേക്ക് പുറപ്പെട്ടത്. 

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്ന് മഅദനി പറഞ്ഞു. 

അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക് മടങ്ങാം, കർണാടക പൊലീസ് അകമ്പടി വേണ്ട: സുപ്രീം കോടതി

തിരുവനന്തപുരത്ത് നിന്ന് കാര്‍ മാര്‍ഗമാണ് അൻവാര്‍ശേരിയിലേക്ക് പോകുക. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ടാകും.അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. 

അബ്ദുൾ നാസർ മദനി കേരളത്തിലേക്ക് മടങ്ങുന്നു, ഇന്ന് തിരുവനന്തപുരത്തെത്തും കൊല്ലത്തേക്ക് പോകും

സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 

'കോയമ്പത്തൂർ ജയിലിലെത്തി എന്നെ കണ്ട ഉമ്മൻചാണ്ടി', നീതിക്ക് വേണ്ടി നടത്തിയ ഇടപെടലുകൾ വിവരിച്ച് മഅദ്നി