ലൈംഗികാതിക്രമ പരാതി:സംസ്ഥാന കൗൺസിൽ അംഗത്തെ സിപിഐ തരംതാഴ്ത്തി
ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും സി.കെ.കൃഷ്ണൻ കുട്ടിയെ പുറത്താക്കാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: വനിത പ്രവർത്തകയുടെ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സികെ കൃഷ്ണൻ കുട്ടിയ്ക്കെതിരെ പാർട്ടി നടപടിയെടുത്തു. ജില്ലാ എക്സിക്യൂട്ടിവിൽ നിന്നും ഇദ്ദേഹത്തെ തരംതാഴ്ത്തി.
ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും സി.കെ.കൃഷ്ണൻ കുട്ടിയെ പുറത്താക്കാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ആഗസ്റ്റിലാണ് മഹിളസംഘം പ്രവർത്തകയായ വീട്ടമ്മ കൃഷ്ണൻ കുട്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി നൽകിയത്. ഫോണിൽ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തുന്നുവെന്നും ഹോട്ടൽ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. സംഭവം പുറത്തറിയുകയും പ്രതിപക്ഷ പാർട്ടികൾ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ പാർട്ടി കൃഷ്ണൻ കുട്ടിക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.