ആന്‍റണി രാജുവിനെ ഒഴിവാക്കാൻ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സുകളുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക്  മാറ്റി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്‍റണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമായി.ഗണേഷിനെതിരെ ഒളിയമ്പുമായി ആന്‍റണി രാജു പരസ്യമായി രംഗത്തെത്തി.പുതിയ ഇലക്ട്രിക് ബസുകൾ തന്‍റെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു.ഫ്ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല.പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല.ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്‍റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആൻ്റണി രാജു ബസ് സന്ദർശിച്ചു

എന്റെ കുഞ്ഞും കൂടിയാണല്ലോ..കാണാൻ വേണ്ടി ഇറങ്ങിയതാണെന്നും ആന്റണി രാജു

ഒടുവിൽ ​ഗണേഷ് കുമാറിനും സമ്മതിക്കേണ്ടി വന്നു, ഇലക്ട്രിക് ബസുകൾ വന്ന ശേഷം ഇക്കാര്യത്തിൽ കുറവ് സംഭവിച്ചു

ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റ്, ഗണേഷ്‌ കുമാറിന്‍റെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് തൊഴിലാളി സംഘടന