വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ സെയിൽ. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിരിച്ചിറപ്പള്ളിയിൽ നിന്ന് മെഷിൻ വന്ന ശേഷം മാത്രമായിരിക്കും ഇനി തെരച്ചിൽ. വേറെ എന്ത് ചെയ്യനാണ്. തെരച്ചിൽ ഔദ്യോഗികമായി നിർത്തുന്നതിനെ കുറിച്ച് മന്ത്രി പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അതേസമയം, ഈശ്വർ മൽപെയുടെ പരിശോധന അവസാനിപ്പിച്ചു. ഇന്നും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ന​​ദിയിൽ തെരച്ചിൽ നടത്തിയിരുന്ന വഞ്ചികളും കരയ്ക്ക് കയറ്റി. 

മലബാറിൽ കനത്ത കാറ്റിൽ തകർന്നത് 1700 ഹൈടെൻഷൻ പോസ്റ്റുകൾ; വൈദ്യുതി തകരാർ പരിഹരിക്കാൻ കെഎസ്ഇബിയുടെ പ്രത്യേക സംഘം

https://www.youtube.com/watch?v=Ko18SgceYX8