തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിൽ തങ്ങളെ അവഗണിച്ചുവെന്നും വേണ്ട പരിഗണന എൽഡിഎഫിൽ നിന്നും കിട്ടിയില്ലെന്നും എൻസിപി നേതാവ് മാണി സി കാപ്പൻ തുറന്നടിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുന്നണി മര്യാദയുടെ പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും എൻസിപിയോട് എൽഡിഎഫ് നീതി പുലർത്തിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം എൻസിപിയെ അവഗണിച്ചെന്ന വാദം തള്ളി സിപിഎം രംഗത്തെത്തി. പാലായിൽ എൻസിപിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും കേരള കോൺഗ്രസിൻ്റെ വരവോടെ എല്ലാ ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെന്നും വിഎൻ വാസവൻ പറഞ്ഞു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 12, 2020, 11:53 AM IST
Post your Comments