Asianet News MalayalamAsianet News Malayalam

പൊലീസ് കമ്മീഷണറേറ്റ് നടപ്പാക്കുന്നതിനെതിരെ ഐഎഎസുകാര്‍: അതൃപ്തി അറിയിച്ച് ഐപിഎസുകാര്‍

പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതോടെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പല അധികാരങ്ങളും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും ഇതാണ് വിഷയം സങ്കീര്‍ണമാക്കുന്നത്. തിരുവന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കണം എന്നാണ് ഡിജിപി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ. 

cm instructed to establish police commiserate
Author
Thiruvananthapuram, First Published Mar 2, 2019, 12:09 PM IST

തിരുവനന്തപുരം: കേരള പൊലീസിന്‍റെ തലപ്പത്ത് വരുത്തിയ ഘടനാമാറ്റത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർക്കിയിൽ കടുത്ത അതൃപ്തി. ഘടന മാറ്റത്തിൽ മന്ത്രിസഭ തീരുമമെടുത്തുവെങ്കിലും ഐപിസുകാരുടെ വിയോജിപ്പുകാരണം ഇതുവരെ ഉത്തരവിറക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പൊലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കാതെ ഘടനമാറ്റമുണ്ടായതാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അതൃപ്തിക്ക് കാരണം. 

ഇതേ തുടര്‍ന്ന് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതോടെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പല അധികാരങ്ങളും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും ഇതാണ് വിഷയം സങ്കീര്‍ണമാക്കുന്നത്.    

പൊലീസ് ഘടനയിൽ മാറ്റവരുത്താൻ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ഇതുവരെ സർക്കാർ ഉത്തരവിറങ്ങിയിട്ടില്ല. പുതിയ ഘടന അനുസരിച്ച് ക്രമസമാധാന ചുമതല ഡിജിപിക്ക് കീഴിലെ ഒരു എഡിജിപിക്കായിരിക്കു. എഡിജിപിക്കു കീഴിൽ  വടക്ക്- തെക്ക് മേഖലയിൽ രണ്ട് ഐജിമാരും,ഇവർക്കു താഴെ നാല് റെയ്ഞ്ചു കളിൽ ഡിഐജിമാരുമാണ് ഉണ്ടാവുക. 

എന്നാല്‍ ഐപിഎസുകാരുടെ കടുത്ത എതിർ‍പ്പുകാരണം പുതിയ തസ്തികളിൽ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ കീഴിൽ കമ്മീഷണറേറ്റോടു കൂടിയുള്ള പുനസംഘടന വേണമെന്ന ഡിജിപിയുടെ ശുപാർശ നടപ്പാക്കാത്തതിലാണ് ഐപിഎസുകാരുടെ അതൃപതി. 

ഘടനമാറ്റത്തോടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു എഡിജിപിയുടെയും രണ്ട് ഐജിമാരുടെ തസ്തിക ഇല്ലാതായി. കമ്മീഷണറേറ്റ് സ്ഥാപിച്ചാൽ മാത്രമേ രണ്ട് ഐജിമാർക്കു കൂടി ക്രമസമധാന ചുമതല നൽകാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് അഴിച്ചുപണി പൂർത്തിയാകാത്തതിനാൽ ചില ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകള്‍ ഡിജിപി സ്വന്തം നിലയിൽ മാറ്റിയിരുന്നു. പക്ഷെ ഈ ചുമതകള്‍ ഏറ്റെടുക്കാനും ഐപിഎസുകാർ തയ്യാറായില്ല. 

ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഐപിഎസുകാര്‍ക്കിടയിലെ നീരസത്തെപ്പറ്റി അറിയിച്ചു. ഇതേ തുടർന്ന് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി പരിശോധിച്ചത്. ഐഎഎസുകാരുടെ അധികാരങ്ങള്‍ ഐപിഎസുകാർക്ക് നൽകുന്നതിലെ കടുത്ത എതിർപ്പു കാരണമാണ് കമ്മീഷണറേറ്റ് വൈകുന്നത്. ഫയൽ പരിശോധിച്ച ശേഷം  തിങ്കാളാഴ്ച തന്നെ കമ്മീഷണറേറ്റിന്‍റെ വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്. 

Follow Us:
Download App:
  • android
  • ios