Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 2540 കൊവിഡ് രോഗികള്‍ കൂടി, 2346 ഉം സമ്പര്‍ക്കത്തിലൂടെ; കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേർക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല.

covid 19 number of cases rising in kerala daily update chief ministers press conference updates
Author
Trivandrum, First Published Sep 14, 2020, 6:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2110 പേർ രോഗമുക്തരായി. 2346 പേർക്കും സമ്പർത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേർക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല. 24 മണിക്കൂറിൽ 22,779 സാമ്പിൾ പരിശോധിച്ചു. 39486 പേർ നിലവിൽ കൊവിഡ്  ചികിത്സയിലുണ്ട്.

ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ക്കോട് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

15 മരണം കൂടി സ്ഥിരീകരിച്ചു

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന്‍ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്‍ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന്‍ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പ‌‌‌ർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 2346 പേര്‍ക്ക് 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂര്‍ 192, പാലക്കാട് 156, തൃശൂര്‍ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസര്‍ഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസര്‍ഗോഡ് 3, തൃശൂര്‍ 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 23 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

2110 പേ‌‌ർക്ക് രോ​ഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂര്‍ 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂര്‍ 135, കാസര്‍ഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,89,265 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

17 ഹോട്ട്സ്പോട്ടുകൾ കൂടി

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), മുളക്കുഴ (വാര്‍ഡ് 15), മുതുകുളം (10, 11 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്‍ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്‍ (6), മാണിക്കല്‍ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്‍ഡ് 12, 15), കാവിലുംപാറ (സബ് വാര്‍ഡ് (8), മരുതോംകര (സബ് വാര്‍ഡ് 5), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 1, 2), വെള്ളമുണ്ട (സബ് വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 2), പാലക്കുഴ (സബ് വാര്‍ഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (സബ് വാര്‍ഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂര്‍ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാര്‍ഡ് 1, 2), കുറ്റൂര്‍ (11), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), വയനാട് ജില്ലയിലെ അമ്പലവയല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 615 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

മുഖ്യമന്ത്രിയുടെ വാക്കുകൾ

സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ  വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കും. ഇന്നുള്ളതിനേക്കാൾ രോഗവ്യാപന തോത് വർധിക്കും. ഇപ്പോഴും വർധിക്കുകയാണ്. രാജ്യത്താകെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 92071 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസമമായി രോഗബാധിതരുടെ എണ്ണം 90000ത്തിന് മുകളിലാണ്. 48 ലക്ഷം പേർ ആകെ രോഗികൾ. പത്ത് ലക്ഷം പേർ ചികിത്സയിലുണ്ട്. അയൽ സംസ്ഥാനങ്ങളിലൂം സ്ഥിതി രൂക്ഷമാണ്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഹ്രസ്വ സന്ദർശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാൽ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45,000 വരെ ഉയർന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും.

വടക്കൻ ജില്ലകളിൽ നടത്തിയ ജനിതക പഠനം സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരിൽ രോഗം പടർന്നാൽ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിൻ കർശനമാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തും.

എല്ലാ ജില്ലയിലും സിഎഫഎൽടിസി തുറക്കാൻ ദ്രുതഗതിയിൽ നടപടിയെടുക്കുന്നുണ്ട്. ജനകീയ കേന്ദ്രമാക്കി ഇവയെ മാറ്റും. ഇവിടങ്ങളിൽ എല്ലാ സൗകര്യവും ഒരുക്കി. 194 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നു. 26425 കിടക്കകളുണ്ട്. പാതിയോളം കിടക്ക ഒഴിവുണ്ട്.

സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ടെലി മെഡഡിസിൻ വഴി ലഭ്യമാക്കുന്നുണ്ട്. രോഗികൾ സിഎഫ്എൽടിസികളിൽ ഡോക്ടറുടെ നേരിടട്ടുള്ള നിിരീക്ഷണത്തിലായിരിക്കും. സെപ്തംബർ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന അഭിപ്രായത്തെ തുടർന്നാണ് കൊവിഡ് ബ്രിഗേഡിന് രൂപം നൽകിയത്. ഡോക്ടർമാരുടെയടക്കം സേവനം കൂടുതലായി വേണം. കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കും. സിഎഫ്എൽടിസികളിൽ വിവിധ വിഭാഗത്തിലെ ആരോഗ്യപ്രവർത്തകരാണ് അംഗങ്ങൾ.

കൊവിഡ് ബ്രിഗേഡിൽ ചേരാനായി കൂടുതൽ പേർ രംഗത്ത് വരണം. ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. ഇതുവരെ 13577 പേരാണ് രജിസ്റ്റർ ചെയ്തത്. 2562 ഡോക്ടർമാരുണ്ട്. 833 ബിഎഎംഎസുകാരും 1080 ബിഡിഎസ്, 293 എംബിബിഎസ്, 2711 നഴ്സുമാരും 747 ലാബ് ടെക്നീഷ്യൻമാർ, 565 ഫാർമസിസ്റ്റ്, 3827 നോൺ ടെക്നീഷ്യന്മാരും ഉണ്ട്.

ആരോഗ്യപ്രവർത്തകർ കുറവുള്ളിടത്ത് ബ്രിഗേഡ് അംഗങ്ങളെ നിയോഗിക്കും.സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകും.നിർമ്മാണ രംഗത്തേക്ക് അതിഥി തൊഴിലാളികൾ വലിയ തോതിൽ തിരിച്ചെത്തി. താമസ സ്ഥലത്ത് സുരക്ഷ ഉറപ്പാക്കണം

ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. മന്ത്രി കെ ടി ജലീലിനെ വഴിയിൽ കാർ കുറുകെ കയറ്റി തടയാൻ ശ്രമിച്ചത് അത്തരത്തിലൊന്നാണ്. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പാരിപ്പള്ളി ജങ്ഷനിൽ മന്ത്രി തടയാൻ ശ്രമിച്ചു. കാർ റോഡിലേക്ക് കയറ്റി ഇട്ടു. വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കൃത്യമായിരുന്നു. മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോൾ യുവമോർച്ച പ്രവർത്തകർ ചാടിവീണു. കേസെടുത്തു.

ഇത്തരം തെറ്റായ രീതിക്കെതിരെ കർശന നടപടി എടുക്കാനും ജാഗ്രത പുലർത്താനും പൊലീസിന് നിർദ്ദേശം നൽകി. കർശന നടപരടി സ്വീകരിക്കും. വ്യാജവാർത്ത നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുമായി സംസ്ഥാന തലത്തിൽ പൊലീസിന് രൂപം നൽകി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കും

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിരവധി ഇടപാടും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിലാണ്. കേസന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചു. 

മന്ത്രിക്ക് എതിരെ ഒട്ടേറെ പരാതി അന്വേഷണ ഏജൻസിക്ക് പോയിരുന്നു. ഖുർആനുമായി ബന്ധപ്പെട്ടാണ് ആ പ്രശ്നം. ഖുർആനുമായി ബന്ധപ്പെട്ടത് സാധാരണ വിവാദമാകേണ്ടതല്ല. കോൺസുലേറ്റ് വഴിയാണ് ഇത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അന്വേഷണ ഏജൻസി അദ്ദേഹത്തോട് ചോദിച്ചു. അതിനപ്പുറം മറ്റ് വലിയ കാര്യം അതിലില്ല

മന്ത്രി ജലീൽ നാട്ടിലെ വഖഫ് ബോർഡ് മന്ത്രി കൂടിയാണ്. യുഎഇ കോൺസുലേറ്റ് ജനറൽ അദ്ദേഹത്തോട് റമദാൻ കാലത്ത് സക്കാത്ത് കൊടുക്കലും മത ഗ്രന്ഥം വിതരണം ചെയ്യലും എവിടെയും കുറ്റമല്ല. ഇക്കാര്യം അറിയിച്ചു അത് തെളിവ് സഹിതം മന്ത്രി പുറത്തുവിട്ടതാണ്. അത് അദ്ദേഹം തന്നെ വ്യക്തമാക്കി. മതഗ്രന്ഥം കിട്ടി, സൂക്ഷിച്ചിട്ടുണ്ട്. എല്ലാ കാര്യവും മന്ത്രി തുറന്നുപറഞ്ഞതാണ്. അതിലെന്താണ് കുറ്റം? ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. സാധാരണ ഗതിയിൽ ഇതിന് ബന്ധപ്പെടേണ്ട മന്ത്രിയാണ് ജലീൽ. അതിലും തെറ്റ് പറയാനാവില്ല. സാധാരണ നടക്കുന്ന കാര്യം നടന്നു എന്നേ ഉള്ളൂ. 

ജയരാജന്റെ മകനും ബിനീഷിനുമെതിരെയുള്ളത് ബോധപൂർവമായ പ്രചാരം. അപവാദം പ്രചരിപ്പിക്കുന്നത് തൊഴിലായി സ്വീകരിച്ചവരുണ്ട്. ജലീലിന്റെ കാര്യത്തിൽ ഇതാണ് കാണുന്നത്. ജയരാജന്റെ കാര്യത്തിൽ ഇന്നത്തെ പ്രധാന വാർത്തയായി കണ്ടത് അദ്ദേഹത്തിന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ചെകത്തി ലോക്കർ തുറന്നു. അടിയന്തിര ഇടപാടിൽ അന്വേഷണം. ഏത് അന്വേഷണം, എന്തന്വേഷണം?

ബാങ്കിലെ സീനിയർ മാനേജറായി വിരമിച്ച സ്ത്രീക്ക് അവരുടെ പേരിൽ ലോക്കർ ഉണ്ടായിരുന്നത് ഭയങ്കര ആശ്ചര്യമുള്ള സാധനമാണോ? അതിലെന്താണ് കണ്ടത്? ഒരു പവന്റെ മാല. അതിന്റെ തൂക്കം നോക്കിയെന്ന്. അതാണോ വലിയ കുറ്റം? ബോധപൂർവം അപവാദം പ്രചരിപ്പിക്കാൻ ഇല്ലാത്ത കഥ കെട്ടിച്ചമക്കുന്നു.

അവിടെ സ്വർണ്ണം തൂക്കിയത് ആശ്ചര്യകരമായ കാര്യമല്ല. അവർ ജോലി ചെയ്ത സ്ഥലത്ത് അവരുടെ ലോക്കർ തുറന്ന് സ്വർണ്ണം എത്രയുണ്ടെന്ന് നോക്കുന്നു. അതിന്റെ ഭാഗമായി തന്നെ പറയുന്നു, ഇവരുടെ മകൻ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ചിത്രത്തെ കുറിച്ച് കേന്ദ്ര ഏജൻസി  അന്വേഷണം തുടങ്ങിയെന്ന്. ഏത് ഏജൻസിയാണ് അന്വേഷണം ആരംഭിച്ചത്? അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമം.

അവിടെ സ്വർണ്ണം തൂക്കിയത് ആശ്ചര്യകരമായ കാര്യമല്ല. അവർ ജോലി ചെയ്ത സ്ഥലത്ത് അവരുടെ ലോക്കർ തുറന്ന് സ്വർണ്ണം എത്രയുണ്ടെന്ന് നോക്കുന്നു. അതിന്റെ ഭാഗമായി തന്നെ പറയുന്നു, ഇവരുടെ മകൻ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ചിത്രത്തെ കുറിച്ച് കേന്ദ്ര ഏജൻസി  അന്വേഷണം തുടങ്ങിയെന്ന്. ഏത് ഏജൻസിയാണ് അന്വേഷണം ആരംഭിച്ചത്? അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമം.


ഇത് സ്വാഭാവികമായി പരാതി ചെല്ലുമ്പോൾ അതിനെ കുറിച്ച് പരിശോധിക്കാൻ നിർബന്ധിതമാവും. നേരത്തെ, എനിക്കെതിരെ ഒരുപാട് ആരോപണം ഉണ്ടായിരുന്നു. നാട്ടിലെ സ്വത്ത് മുഴുവൻ എന്റേതാണെന്ന് പ്രചരിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഒരു സംഘം ഒരാളെ സൃഷ്ടിച്ചു. 1996 ലെ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചപ്പോൾ തന്നെ ഞാനാണ് വൈദ്യുതി മന്ത്രിയാകാൻ പോകുന്നതെന്ന് അറിയാം. അങ്ങനെ മന്ത്രിയെ സ്വാധീനിക്കാൻ രണ്ട് കോടി എന്‍റെ പക്കൽ ഒരാൾ തന്നുവെന്നാണ് പരാതി. അവർ സ്വാഭാവികമായി അന്വേഷിക്കാൻ വിളിച്ചു. ഇത് കളവാണ് എന്നറിയാം, എന്താണ് കാര്യമെന്ന് അറിയാൻ വിളിപ്പിച്ചതെന്ന് മാത്രമാണ് എന്ന് അവർ പറഞ്ഞു.
ഈ ജോലി മാധ്യമങ്ങൾ ഏറ്റെടുക്കരുത്. ചില താത്പര്യക്കാർ ഉണ്ടാകും. അവരത് തുടരും. അതിന്റെ ഭാഗമായി അന്വേഷണം നടക്കുന്നു. അതിന്റെ ഉത്തരം ആർക്കെതിരെ വന്നോ അവരത് പറയേണ്ടി വരും.

അന്വേഷണം വഴിമാറിപ്പോകുന്നുവെന്ന് പറയുന്നില്ല. ഏജൻസിക്ക് അവരുടെ മുന്നിൽ വരുന്ന ഒട്ടേറെ കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. അത് സ്വാഭാവികം. അത് മാത്രമാണ് ഇവിടെെ നടക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തിൽ  ഞാൻ പ്രതികരിക്കേണ്ടതില്ല. കേന്ദ്രസഹമന്ത്രി ഇരിക്കുന്ന സ്ഥാനത്തിന് ചേർന്ന രീതിയില്ല പലതും പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാജിവച്ചിട്ടില്ല ഒരു കാലത്തും. ഇവിടെ ചില പരാതികൾ അദ്ദേഹത്തിന് എതിരെ ഏജൻസിക്ക് കിട്ടി. അദ്ദേഹത്തിന് എതിരെ എന്തെങ്കിലും ചാർജില്ല. അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഇല്ല. 

മന്ത്രി ജലീൽ എന്തെങ്കിലും മറച്ചുവെച്ചത് എനക്കറിയുന്ന കാര്യമല്ല. പ്രതിഷേധിക്കേണ്ട കാര്യത്തിൽ ജനം പ്രതിഷേധിക്കും. അത് അതിരുവിട്ട് പോകരുത്. മന്ത്രി ജലീൽ എന്തെങ്കിലും മറച്ചുവെച്ചത് എനക്കറിയുന്ന കാര്യമല്ല. പ്രതിഷേധിക്കേണ്ട കാര്യത്തിൽ ജനം പ്രതിഷേധിക്കും. അത് അതിരുവിട്ട് പോകരുത്.

ജലീലിന് നേരെ എന്താരോപണമാണ് കെട്ടിച്ചമച്ച കഥയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ കണ്ടത്തി. ശക്തമായ അന്വേഷണം നടക്കുന്നു. ഇതിനിടയിൽ ഖുർ ആൻ കൊടുത്ത വിഷയം വരുന്നു. ഇതുയർത്തി കാട്ടിയാണ് ജലീലിന് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷം സങ്കൽപ്പത്തിൽ കെട്ടിച്ചമച്ച കഥയിൽ രാജി ആവശ്യപ്പെടുന്നു. അതിന് എന്തിന് രാജിവെക്കണം?

അന്വേഷണ ഏജൻസികൾ പല തരത്തിൽ പ്രവർത്തിച്ച ചരിത്രം ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ശരിയായ ട്രാക്കിലാണ് പോകുന്നതെന്നാണ് എന്റെ ബോധ്യം. ഇവിടെ കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞത് അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിന് വിരുദ്ധമായിരുന്നു. അത് നേരത്തെ വ്യക്തമായതാണ്. അത് ഇന്ന് ഒന്നുകൂടി വ്യക്തമായി. ഇവിടെ നടക്കുന്നത് ഇവിടുത്തെ കോൺഗ്രസും ബിജെപിയും കഴിയാവുന്നത്ര ഒരുമിച്ച് പോയി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. 

മാധ്യമ ധർമ്മത്തിൽ നിന്ന് മാറി പോകരുത്. അപവാദം പ്രചരിപ്പിക്കലല്ല മാധ്യമ ധർമ്മം. ഈ വഴി ശരിയായ വഴിയല്ല

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം

 

 

Follow Us:
Download App:
  • android
  • ios