Asianet News MalayalamAsianet News Malayalam

ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്, ആർച്ച് ബിഷപ്പ്, സഭയിലെ പ്രതിപക്ഷം; പ്രതികരിച്ച് എംവി ഗോവിന്ദൻ

റെയ്ഡ് നടക്കട്ടേയെന്നും നേരത്തെ രാഹുൽ ഗാന്ധിയുടെ വീട്ടിലും പൊലീസ് കയറിയിരുന്നില്ലേയെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം

cpm state secretary mv govindan response on faris abubakar raid and thalassery arch bishop apn
Author
First Published Mar 20, 2023, 3:54 PM IST

തിരുവനന്തപുരം : ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്, തലശ്ശേരി ആർച്ച് ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവന, നിയമസഭയിലെ പ്രതിപക്ഷ സമരം, കെ റെയിൽ തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 

റബർ വില ഉയർത്തിയാൽ ബിജെപിയെ സഹായിക്കുന്നമെന്ന ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ നിലപാടിനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി, ക്രൈസ്തവർക്കെതിരെ വലിയ കടന്നാക്രമങ്ങളാണ് രാജ്യത്താകെ നടക്കുന്നതെന്നും അതെല്ലാം റബർ വിലകൊണ്ട് മാറുമെന്ന് സിപിഎം വിചാരിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. എല്ലാ ന്യൂനപക്ഷങ്ങൾക്കുമല്ല, ചില ആളുകൾക്ക് മാത്രമാണ് ആ നിലപാടുള്ളത്. തലശ്ശേരി ആർച്ച് ബിഷപ്പിന് വ്യക്തിപരമായി നിലപാട് എടുക്കാം. പക്ഷേ ആ നിലപാടല്ല ക്രൈസ്തവർക്കുള്ളതെന്ന് മനസിലാക്കണം. മോദി പറയുന്നത് പോലെ ഇങ്ങനെ ബിജെപി രാഷ്ട്രീയം കേരളത്തിൽ കൊണ്ടുവരാൻ കഴിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസി നോടൊപ്പം നീങ്ങുന്ന കോൺഗ്രസാണ് കേരളത്തി ലുളളതെന്നും തുറന്നടിച്ചു. മൃതു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് കേരളത്തിൽ സ്വീകരിക്കുന്നത്.  കേന്ദ്ര ഏജൻസികൾ കേരളത്തിൽ ചെയ്യുന്നതെല്ലാം കോൺഗ്രസിന് ശരിയും കേരളത്തിന് പുറത്ത് ചെയ്യുന്നതെല്ലാം തെറ്റുമെന്നുമാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് സഭക്കുള്ളിൽ സംഘർഷമുണ്ടാക്കുന്നത്. മുഖ്യമന്ത്രി എന്നും സഭയിലുണ്ട്. പക്ഷെ എല്ലാം ജനാധിപത്യപരമായേ ചെയ്യാൻ കഴിയൂ. എപ്പോഴും മുഖ്യമന്ത്രിക്കെതിരെയാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. 

കെ- റെയിൽ പദ്ധതിക്കെതിരെ നടന്ന സമരങ്ങളെ രൂക്ഷ ഭാഷയിൽ വിമർശിച്ച എംവി ഗോവിന്ദൻ,  കേരളത്തിൻ്റെ 50 വർഷത്തെ വളർച്ചയെ തിരിച്ചടിക്കുന്ന സമരമാണ് നടന്നതെന്നും തുറന്നടിച്ചു. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യ മായ പദ്ധതിയായിരുന്നു കെ റെയിൽ. പദ്ധതിക്ക് വേണ്ടിയുള്ള പണം വായ്പ തരുന്നതിന് ജപ്പാൻ ബാങ്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ നടക്കുന്ന ഇൻകംടാക്സ് റെയ്ഡിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. റെയ്ഡ് നടക്കട്ടേയെന്നും നേരത്തെ രാഹുൽ ഗാന്ധിയുടെ വീട്ടിലും പൊലീസ് കയറിയിരുന്നില്ലേയെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. ഫാരിസിന് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് കുറെ നാളായി പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പോലെ നിങ്ങൾക്കും ആശയ ദാരിദ്യമായതിനാലാകാം ഫാരിസിന്റെ കാര്യം ചോദിക്കുന്നതെന്നായിരുന്നു വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.  

Follow Us:
Download App:
  • android
  • ios