1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരഭങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്.
അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആരോപണങ്ങൾ എല്ലാം ശരിവക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച പ്രസ്താവനകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു കമ്പനിക്ക് കരാര്‍ കൈമാറുമ്പോൾ പാലിക്കേണ്ട സാധാരണ നടപടി ക്രമങ്ങൾ പോലും ഉണ്ടായിട്ടില്ല. സ്പ്രിംഗ്ളര്‍ കരാര്‍ സംബന്ധിച്ച് മന്ത്രിസഭ അലോചിച്ചില്ല. എഗ്രിമെന്‍റ് സംബന്ധിച്ച് ഒരു ഫയൽ പോലുമില്ല. കമ്പനിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങൾ അന്വേഷിച്ചിട്ടില്ല. ഡാറ്റാ തട്ടിപ്പിൽ കേസു നേരിടുന്ന കമ്പനിയാണ് . നിയമ നടപടി ആവശ്യമുള്ള ഘട്ടം വന്നാൽ ന്യൂയോര്‍ക്കിൽ പോയി കേസ് നടത്തേണ്ട അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉറുമ്പിന് ആരാഹം കൊടുക്കുന്നത് പോലും വാര്‍ത്താ സമ്മേളനം നടത്തി പറയുന്ന പിണറായി വിജയൻ സ്പ്രിംഗ്ളര്‍ കരാറിനെ കുറിച്ച് മിണ്ടാതിരുന്നത് എന്താണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 16, 2020, 1:58 PM IST
Post your Comments