ശിവശങ്ക‍ർ നടത്തിയതിനേക്കാൾ ​ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപി ബെഹ്റ നടത്തിയതെന്നും എൻ.കെ.പ്രേമചന്ദ്രൻ

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആർഎസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഐടി വകുപ്പ് ഫെല്ലോയായ അരുൺ ബാലചന്ദ്രനുമായി ഡിജിപിക്ക് ബന്ധമുണ്ടെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഡിജിപിയുടെ സ്വകാര്യ മൊബൈൽ ഫോൺ കോൾ റെക്കോ‍ർഡുകൾ പരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് ചോദിച്ച എൻ കെ പ്രേമചന്ദ്രൻ ശിവശങ്ക‍ർ നടത്തിയതിനേക്കാൾ ​ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപി ബെഹ്റ നടത്തിയതെന്നും കൂട്ടിച്ചേ‍ർത്തു. 

റേഷൻ കടകളിലെ ഇ - പോസ് മെഷിൻ സ്ഥാപിക്കാനുള്ള ടെണ്ടറിൽ പൊതുമേഖല സ്ഥാപനമായ പാലക്കാട് ഐടിഐയെ ഒഴിവാക്കി വിഷൻ ടെക്കിന് കരാർ നൽകിയതിലും ​ഗുരുതര അഴിമതിയുണ്ടെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. 

സ്വ‍ർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും ആർഎസ്പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. ആണത്തമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അസീസ് ആവശ്യപ്പെട്ടു.