റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നിൽ ആസൂത്രണമുണ്ട്. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിലെ ഇഡി പരിശോധനയിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെത്തെ റെയ്ഡിൽ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധനയിൽ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കുന്നു. റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നിൽ ആസൂത്രണമുണ്ട്. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാസപ്പടി കേസിൽ തുടർ നടപടികൾ വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഡി. സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വീണ ടിക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിൽ തീരുമാനം ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും. 18 കോടി 36 ലക്ഷത്തിന്റെ 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം വീണയുടേതാണ്.