Asianet News MalayalamAsianet News Malayalam

മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു 

വീട്ടിലെ കിടപ്പ് മുറിയിൽ മകൻ ദർശനെ തൂങ്ങിയ നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു.

father collapsed and dies after finding son s suicide death in kannur
Author
Kerala, First Published Jul 30, 2022, 4:46 PM IST

കണ്ണൂർ : തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പ് മുറിയിൽ മകൻ ദർശനെ തൂങ്ങിയ നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

 

ഭാര്യയുടേയും മകന്റേയും മുന്നിൽ വച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് വര്‍ക്കലയിൽ ഭാര്യയുടേയും മകന്റേയും മുന്നിൽ വച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന  കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലിയാണ് മരിച്ചത്.  തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം.

'22 വയസുകാരന്‍ ചെക്കന്‍റെ കൈയ്യില്‍ എന്തിന് കോടികള്‍ നല്‍കി' : 'ക്രിപ്റ്റോ' തട്ടിപ്പിലെ ഉള്‍കളികള്‍

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് അഹമ്മദാലി വര്‍ക്കല ഇലകമൺ കരവാരത്തെ ഭാര്യ വീട്ടിലെത്തുന്നത്. കയ്യിലൊരു പെട്രോൾ കുപ്പിയുമുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് കഴിയെന്നതിനാലും ഇതിന് മുൻപും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലിയെ കണ്ട ഉടനെ ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഭാര്യാ പിതാവ് പറയുന്നത്.  വീടിന് പുറകിലെ വാതിൽ കൂടി അടച്ച് തിരിച്ച്  വരുന്നതിനിടെ തന്നെ തീ ആളിപ്പടര്‍ന്നു. അയൽവാസികൾ ഓടിയെത്തി. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചെ മരിച്ചു. 

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടരമാസമായി അഹമ്മദലിയും ഭാര്യയും അകന്ന് കഴിയുകയാണ്.  തിങ്കളാഴ്ച  വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ടെന്നും അഹമ്മദാലി പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. 
 

Follow Us:
Download App:
  • android
  • ios