അമ്പലമുക്കില്‍ ഹോട്ടലില്‍ തീപിടുത്തം; ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം
ഹോട്ടൽ ജീവനക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
തിരുവനന്തപുരം: അമ്പലമുക്കിലുള്ള ഹോട്ടലിൽ തീപിടുത്തം. സ്പെയ്സ് റെസ്റ്റോറന്‍റിന്‍റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഹോട്ടൽ ജീവനക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
മൂന്നാം നിലയിലുണ്ടായിരുന്ന സാധനങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ മൂന്നുേപേരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തമുണ്ടായ സ്ഥലത്ത് അനധികൃതമായ അടുക്കള പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്. ടെറസ് അടച്ചുകെട്ടിയാണ് അവിടെ അടുക്കള പ്രവർത്തിച്ചിരുന്നതെന്നും അയൽവാസികള്‍ ആരോപിച്ചു. അനധികൃത നിർമ്മാണമാണോയെന്ന് പരിശോധിക്കുമെന്ന് സ്ഥലം സന്ദർശിച്ച എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു