ദില്ലിയിലാണ് ഫ്ലക്സ് ഉയർന്നത്. ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണമെന്ന് ഫ്ലക്സിൽ പറയുന്നു. ചോറ് കഴിക്കുന്ന ഒരു മലയാളി എന്നപേരിലാണ് ഫ്ലക്സ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നിരീക്ഷകനും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് ഫ്ലക്സ് വെച്ചത്

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി പദവിക്കായി തർക്കം തുടരുന്നതിനെ കെ സി വേണുഗോപാലിനെതിരെ ഖർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്. ദില്ലിയിലാണ് ഫ്ലക്സ് ഉയർന്നത്. ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണമെന്ന് ഫ്ലക്സിൽ പറയുന്നു. ചോറ് കഴിക്കുന്ന ഒരു മലയാളി എന്നപേരിലാണ് ഫ്ലക്സ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നിരീക്ഷകനും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് ഫ്ലക്സ് വെച്ചത്. വിഡി സതീശന് അനുകൂലമായാണ് ഫ്ലക്സ്.

ജനത്തിന്റെ വികാരമാണ് ഫ്ലക്സ് വെച്ചതിന് പിന്നിലെന്ന് കണ്ണൂർ സ്വദേശി പറയുന്നു. കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്തത് കെസി മുഖ്യമന്ത്രിയായി കാണാനല്ല, വിഡിയെ കാണാനാണ്. ചർച്ചകൾ നടക്കുന്നത് പ്രകാരം കെസി മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ട്. അതൊരിക്കലും ജനത്തിന്റെ വികാരമല്ല. ജനങ്ങൾക്ക് വിഡി സതീശൻ മുഖ്യമന്ത്രിയാവണമെന്നാണ്. കെസി മുഖ്യമന്ത്രിയാവുന്നതിനിെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ഫ്ലക്സ് വെച്ചതെന്നും കണ്ണൂർ സ്വദേശി പറയുന്നു. എല്ലാ മാധ്യമങ്ങളുടെ ശ്രദ്ധയും നേടാനാണ് ഖർഗെയുടെ വസതിയ്ക്ക് മുന്നിൽ ഫ്ലക്സ് വെച്ചതിന് പിന്നിലെന്നും കണ്ണൂർ സ്വദേശി പറയുന്നു.