കനിവ് തേടി കുരുന്ന് ഇശല്‍; ലക്ഷദ്വീപിലെ നാല് മാസം പ്രായമുള്ള കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യം 16 കോടി
വൈകാതെ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ആസ്റ്റർ മിംസ് ആശുപത്രി അധികൃതർ അറിയിച്ചത്.
കൊച്ചി: സ്പൈനല്‍ മസ്കുലർ അട്രോഫി ബാധിച്ച ഒരു കുരുന്നുകൂടി സുമനസുകളുടെ സഹായം തേടുന്നു. ലക്ഷദ്വീപ് സ്വദേശികളായ നാസർ ജസീന ദമ്പതികളുടെ മകളായ ഇശല്‍ മറിയത്തിന്‍റെ ചികിത്സയ്ക്കായാണ് 16 കോടി രൂപ ഉടന്‍ കണ്ടെത്തേണ്ടത്.
ഇശല്‍ മറിയത്തിന് നാല്മാസം മാത്രമാണ് പ്രായം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാസറിന്‍റെയും ഭാര്യ ജസീനയുടെയും എല്ലാഎല്ലാമാണ് ഈ പെൺകുരുന്ന്. ഈയിടെയാണ് അപൂർവ രോഗമായ സ്പൈനല്‍ മസ്കുലർ അട്രോഫിയാണ് തന്‍റെ മകളെ ബാധിച്ചതെന്ന് നാസർ അറിഞ്ഞത്.
വൈകാതെ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ആസ്റ്റർ മിംസ് ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സയ്ക്കായി വേണ്ടത് 16 കോടി. നാസറിന്‍റെ സ്വപ്നങ്ങൾക്കുമപ്പുറമാണ് ഈ തുക. മുഹമ്മദിന് വേണ്ടി ദിവസങ്ങൾ കൊണ്ട് കോടികൾ സമാഹരിച്ച് നല്‍കിയ കേരളത്തിന്‍റെ കരുത്തിലാണ് നാസറിന്‍റെ ഇനിയുള്ള പ്രതീക്ഷ.
സഹായം അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ -
NAZAR PK
915010040427467
AXIS BANK
HENNUR BRANCH
IFSC - UTIB0002179
GPAY - 8762464897