ഇന്നലെ എസ്ഐടി ആദ്യ യോഗം ചേ‍ന്നിരുന്നു. അഞ്ചു ഉദ്യോഗസ്ഥരിൽ എഡിജിപി പി.വിജയൻ, ഐജി സതീഷ് ബിനോ എന്നിവരാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഓണ്‍ ലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ഫയലുകള്‍ ലഭിച്ച ശേഷം എസ്ഐടി വീണ്ടും യോഗം ചേർന്ന് കാര്യങ്ങള്‍ വിലയിരുത്തും.

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഫയലുകള്‍ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിലേക്ക് കത്ത് നൽകും. കായിക, ധനസെക്രട്ടറിമാർക്ക് അന്വേഷണ സംഘ തലവൻ പി വിജയൻ കത്ത് നൽകും. മെസ്സിയെ കൊണ്ടുവരുന്നുവെന്ന പ്രചരിപ്പിച്ച് നടത്തിയ സർക്കാരിൻെറയും സ്വകാര്യ കമ്പനിയുടെയും കത്ത് ഇടപാടുകളും, ജിഎസ്ടി ഈടാക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ചുള്ള ഫയലുകളും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് ആവശ്യമായ ഫയലുകള്‍ സർക്കാരിൽ നിന്നും വാങ്ങാനും അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാൽ കേസെടുത്ത് മുന്നോട്ടുപോകാനും അനുവാദം നൽകിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ എസ്ഐടി ആദ്യ യോഗം ചേ‍ന്നിരുന്നു. അഞ്ചു ഉദ്യോഗസ്ഥരിൽ എഡിജിപി പി.വിജയൻ, ഐജി സതീഷ് ബിനോ എന്നിവരാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഓണ്‍ ലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ഫയലുകള്‍ ലഭിച്ച ശേഷം എസ്ഐടി വീണ്ടും യോഗം ചേർന്ന് കാര്യങ്ങള്‍ വിലയിരുത്തും.

YouTube video player