സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗം വല്ലാതെ വ്യാപിക്കുന്ന ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗം വല്ലാതെ വ്യാപിക്കുന്ന ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോ അടച്ചിടാൻ തീരമാനിച്ചിട്ടില്ല, എന്നാൽ രോഗവ്യാപനം കൂടന്ന ഇത്തരം സാഹചര്യത്തിൽ ലോക്ക്ഡൌൺ കൂടി ആലോചിക്കേണ്ടിവരും. ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകളായി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട് റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ഓക്സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കം തടസമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ കൂടുതലും ഓൺലൈൻ ഇടപാടുകൾ നടത്തണം. രണ്ട് മണിക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല. റേഷൻ, സിവിൽ സപ്ലൈസ് കടകൾ തുറക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രാർത്ഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളിലും അങ്ങനെ ആവാമെന്ന് ആകരുത്. വലിയ സൌകര്യമുള്ളിടത്ത് മാത്രമാണ് അമ്പത്. സൌകര്യം കുറഞ്ഞിടത്ത് അതിനനസുരിച്ച് എണ്ണം കുറയ്കക്കണം.
കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ഫലം വരാൻ സമയമില്ല. വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓർക്കണം. ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും. അതിന് ഇടവരുത്തരത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരണം പ്രതിദിനം 3500-ലേക്ക് എത്തിയിരിക്കുന്നു. കേരളത്തിലും രോഗികൾ കൂടി വരികയാണ്.
അമേരിക്ക, കൊവിഡ് വ്യാപനം തടയാൻ സാധിച്ചയിടങ്ങളിലെല്ലാം മാസ്കിന്റെ ഉപയോഗം ഫലപ്രദമായെന്ന് കണ്ടെത്തി. പൊതു സ്ഥലത്ത് ഡബിൾ മാസ്കിങ് ഉറപ്പാക്കുകയാണ് വേണ്ടത്. ഒരു സർജിക്കൽ മാസ്ക് ഉപയോഗിക്കുകയും മുകളിൽ തുണി മാസ്കുമാമ് ഉപയോഗിക്കേണ്ടത്.
കൊവിഡ് ബോധവൽക്കരണത്തിന് വ്യക്തികളും സംഘടനകളും മുന്നോട്ടുവരണം. സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമങ്ങളും ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. ഇത് ബംഗ്ലാദേശിൽ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും കാണിക്കരുത്. ഓഫീസുകളിൽ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്. ആശങ്ക പരത്തുന്ന ചില പ്രവൃത്തകൾ കണ്ടുവരുന്നുണ്ട്. വിമർശനം ആവശ്യമാണെങ്കിലും തെറ്റായ വ്യാജ പ്രചാരണങ്ങൾ ഈ സാഹചര്യത്തിൽ ഭൂഷണമല്ല.
താക്കീതും മുന്നറിയിപ്പും നൽകിയിട്ടും മുഖവിലക്കെടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. തീരദേശ മേഖലയിലടക്കം കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കും. പത്തനംതിട്ടയിൽ നേരിട്ട നേരിയ ഓക്സിജൻ ക്ഷാമം പൂർണമായും പരിഹരിച്ചു. 90 ഓക്സിജൻ സിലിണ്ടറുകൾ വ്യവസായ വകുപ്പ് ഏറ്റെടുത്ത് ആരോഗ്യവകുപ്പിന് കൈമാറി. സൂപ്പർമാർക്കറ്റ്, വാഹന ഷോറൂമുകൾ, വലിയ തുണിക്കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാൻ നടത്തിപ്പുകാർ മുൻകൈ എടുക്കണം. ആംബുലൻസുകളില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ആംബുലൻസ് സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചു.
കൊവിഡ് ബാധിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച തെറ്റായ വിരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന നിലിയുണ്ടായി. ഇത്തരം ചിത്രങ്ങളും സന്ദേശങ്ങളും തയ്യാറാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി.
ഷിഫ്റ്റിങ് കൺട്രോൾ റൂം
എറണാകുളം ജില്ലയിൽ ഓക്സിജൻ വാർ റൂം തുടങ്ങിയതിന് പുറമെ, ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്കുള്ള അതിനുള്ള സൌകര്യം ഉറപ്പുവരുത്താൻ ഷിഫ്റ്റിങ് കൺട്രോൾ റൂം, ഡാറ്റാ സെന്റർ എന്നിവുയം പ്രവർത്തനം തുടങ്ങി. മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് രണ്ട് വാർ റൂമുകളും പ്രവർത്തിക്കുക. എൺപതോളം പേരെ ഇവിടേക്ക് നിയോഗിച്ചു.
പാലക്കാട് കൂടുതൽ നിയന്ത്രണം
പാലക്കാട്ട് കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ആറു മണിവരെ. പൊതുഗതാഗതം പൂർണമായും നിരോധിച്ചു. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. വഴിവാണിഭങ്ങൾ ആഴ്ച ചന്ത എന്നിവയ്ക്ക് പൂർണ്ണ നിരോധനം. ഇത്തരം നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.
കോഴിക്കോട്ട് ജാഗ്രതാ സമിതികൾ
കൊവിഡ് ചികിത്സയിൽ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാതിരിക്കാൻ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ സമിതികൾക്ക് രൂപം നൽകി. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണത്തിന് നിർദേശം നൽകി.
കാസർകോട് ജില്ലയിൽ പുതിയ ഓക്സിജൻ പ്ലാന്റ്
കാസർകോട് ജില്ലയിൽ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ഒരു കോടി 93 ലക്ഷം രൂപാ ചെലവിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഓക്സിജൻ വാർ റൂമുകൾ സ്ഥാപിക്കും. ജില്ലാ തലത്തിൽ പരിഹരിക്കാനാവാത്ത കാര്യങ്ങൾ സംസ്ഥാന വാർ റൂമിൽ പരിഹരിക്കാം.
ആരോഗ്യ മേഖലയിൽ സൌകര്യങ്ങൾ വർധിപ്പിച്ചു
ആവശ്യമായ ബെഡുകൾ ഐസിയു, വെന്റിലേറ്റർ, ആംബുലൻസ് തുടങ്ങിയ എല്ലാ സൌകര്യങ്ങളും മുമ്പുണ്ടായിരുന്നതിനേക്കാൾ വർധിച്ചു. സൌകര്യങ്ങളുടെ ശാക്തീകരണം വർധിക്കുകയാണ്. ആരോഗ്യ മേഖലയിൽ മനുഷ്യ വിഭവശേഷി വർധിപ്പിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരമാവധി പ്രവർത്തനങ്ങളുമായി സർക്കാർ ഈ നാടിന് കാവലിരിക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്ക് മുകളിലേക്ക് രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഉള്ള മുൻകരുതലുകളും മികച്ച രീതിയിൽ നടപ്പിലാക്കുകയാണ്. അതുകൊണ്ട് അനാവശ്യമായ ഭീതിക്കോ ആശങ്കയ്ക്കോ കീഴ്പ്പെടാതെ സമൂഹമെന്ന നിലയക്ക് കാണിക്കേണ്ട ജാഗ്രതയാണ് എല്ലാവർക്കും ഉണ്ടാകേണ്ടത്. സർക്കാറിനും ആരോഗ്യ സംവിധാനങ്ങൾക്കും ജനങ്ങളിൽ നിന്ന് ലഭിക്കേണ്ട പിന്തുണ നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ്. അത് ഉറപ്പുവരുത്തുക. എങ്കിൽ ഈ മഹാമാരിയെ വിജയകരമായി നമ്മളും മറികടന്നിരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക്ഡൌൺ പ്രഖ്യാപിക്കരുത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക്ഡൌൺ പ്രഖ്യാപിക്കരുത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല.കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതാത് സമയങ്ങളിൽ ഇറക്കാൻ അധികാരമുള്ളത്.
കണ്ടെയിന്റമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണമുണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പുവരുത്തേണ്ട്ത് സ്റ്റേഷൻ ഹൌസ് ഓഫീസർമാരാണ്. മൈക്രോ കണ്ടെയിൻമെന്റ് സോണുകളിൽ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തണം. ഇത് കോട്ടയം ജില്ലയിൽ ഫലപ്രദമായി ചെയ്തുവരുന്നുണ്ട്. പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ഒരു ജനമൈത്രി വളണ്ടിയറെ വീതം നിയോഗിക്കും.
ക്വാറന്റൈൻ നിയന്ത്രണങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകുകയും രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കുമുള്ള ബോധവൽക്കരണമാണ് ഇവരുടെ ഉത്തരവാദിത്തം. ക്വാറന്റീനുള്ളവർ സ്വയം അധികൃതരെ അറിയിക്കണം. കർശന നിയന്ത്രണം നിലനിൽക്കുന്ന നാളെയോ മറ്റന്നാളോ അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. മാർക്കറ്റിലെ കടകൾ നിശ്ചിത സമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുമെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം.
ഇരുചക്രവാഹനങ്ങളിൽ ഒരാൾ
ഇരുചക്രവാഹനങ്ങളിൽ ഒരാൾ യാത്ര ചെയ്യുന്നതാണ് ഉചിതം. കുടുംബാംഗങ്ങളാണെങ്കിൽ രണ്ടുപേർക്ക് ആവാം. അവർ ഇരട്ട മാസ്ക് ധരിച്ചിരിക്കണം.
അതിഥി തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാൻ
അതിഥി തൊഴിലാളികൾക്കിടിയിൽ ആത്മവിശ്വാസം വളർത്തുന്നതിന് ഡിവൈഎസ്പിമാരും എസ്ച്ചഓമാരും ക്യാമ്പുകൾ സന്ദർശിക്കണം.
ഇനിയും മാസ്ക് ധരിക്കാത്തവർ
കഴിഞ്ഞ 24 മണിക്കൂറിൽ മാസ്ക് ധരിക്കാത്തതിന് 21638 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 10698 കേസുകൾ. 6652000 രൂപയാണ് ഒറു ദിവസം പിഴയായി ഈടാക്കിയത്.
ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുന്നു
പിന്നോക്ക വിഭാഗ വികസന വകുപ്പ് ഒരു കോടി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷം രൂപ, പേരൂർക്കട സർവീസ് സഹകരണ ബാങ്ക് അമ്പത് ലക്ഷം, പാലക്കാട് ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അമ്പത് ലക്ഷം, ഔഷധി 25 ലക്ഷം, ക്ഷീരോത്പാദന സഹകരണ യൂണിയൻ 15 ലക്ഷം, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ 14,22,950, ധർമടം സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡു പത്ത ലക്ഷം, കാരമുക്ക് സർവീസ് സഹകരണ ബാങ്ക് 777,884, കടവല്ലൂർ സഹകരണ ബാങ്ക് ഏഴ് ലക്ഷം, കരിവള്ളൂർ സർവീസ് സഹകരണ ബാങ്ക് അഴ് ലക്ഷം, മന്ത്രി എസി മെയ്തീൻ, കെടി ജലീൽ, മന്ത്രി എംഎം മണി, മന്ത്രി എകെ ബാലൻ എന്നിവർ ഒരു ലക്ഷം വീതവും മന്ത്രി ഇ ചന്ദ്ര ശേഖരൻ-92423രൂപ, ക്യാപ്റ്റൻ ലക്ഷ്മി സൈഹാൾ കാരുണ്യ കേന്ദ്രം ആറ് ലക്ഷം, നെന്മാറ മണ്ഡലത്തിലെ പല്ലശ്ശര ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, കെസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ അഞ്ച് ലക്ഷം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ 432700, നോർക്ക റൂട്ട്സ് ഡയറക്ടർ സിബി റപ്പായി രണ്ട് ലക്ഷം, നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം, മണർക്കാട് ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം, കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ 150000, സിയാന ട്രാവൽസ് എൽഎൽസി അജ്മൽ ഒരു ലക്ഷം, റിട്ടയേർഡ് അസിസ്റ്റൻ്റ എഞ്ചിനിയർ രാമകൃഷ്ണൻ എആർ ഒരു ലക്ഷം, റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ശിവരാമൻ ഒരു ലക്ഷം, അഡ്വക്കറ്റ് ജനറൽ സിപി സുധാകർ പ്രസാദ് ഒരു ലക്ഷം, ശ്രീകുമാർ എസ് എറണാകുളം പുത്തൻ കുരിശ്ശ് ഒരു ലക്ഷം, റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി സിഎസ് രാജൻ ഒരു ലക്ഷം, ദുബായ് എമിരേറ്റ്സ് ജീവനക്കാർ 96000 രൂപ, തുമ്പരത്തി നിവിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ അമ്പതിനായിരം രൂപ, ലാൽസലാം നവ മാധ്യമ കൂട്ടായ്മ അമ്പതിനായിരം, മലപ്പുറം ജില്ലയിലെ വാഴയാർ പഞ്ചായത്തിലെ ജനപ്രതിനിധികളും ജനങ്ങളും ചേർന്ന് 45500, മുൻ മന്ത്രി പികെ ഗുരുദാസൻ 25000, കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയിൽ നിന്നുള്ള ലോക കേരള സഭാംഗം അമ്പതിനായിരം, വടകര നഗരസഭയിലെ കരിയാരി ഹരിതകർമ സേന അമ്പതിനായിരം, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിരമിച്ച വൈദികൻ, സഭയിൽ നിന്ന് തനിക്ക് ലഭിക്കുന്ന ഒരു മാസത്തെ പെൻഷൻ തുക 8730 രൂപ, ബെഫി കോഴിക്കോട് ജില്ലാ സെക്രട്ടറി ചന്ദ്രി ടി തേലക്കര 36000 രൂപ, പയ്യന്നൂർ പുളിങ്ങോം മലയോര മേഖല ബസ് തൊഴിലാളി കൂട്ടായ്മ ഡബിൾ ബെൽസ് 30150, ശ്രീശക്തി കുടുംബശ്രീ പാലക്കാട് 30000, സുധീരൻ വി പാലക്കാട് റെയിൽവേ കോളനി 25000, തലശ്ശേരി ക്രൈസ്റ്റ് കോളേജ് 50000, പിണറായി എകെജി മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു ബയോളജി സയൻസ് എ ബാച്ച് വിദ്യാർത്ഥികൾ 17320 രൂപ, ആശാലത പി കെടുവളന്നൂർ 5000 രൂപ, തലവറ എകെജി സ്മാരക കലാസമിതി ആറായിരം രൂപ, ആദർഷ് എആർ ആനയറ 1525 രൂപ, റിതു പി കൊടുവളന്നുർ 2500, നിർമൽ അട്ടപ്പള്ളി മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചെലവ് ദുരിതാശ്വസ നിധിയിലേക്ക് കൈമാറി.
