എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണ്ണം കൈമാറുമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. 

കൊച്ചി: ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 3 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് റിമാന്‍റ് ചെയ്തത്. കാക്കനാട് ജയിലിലേക്ക് ആണ് ഇവരെ അയച്ചത്.

എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണ്ണം കൈമാറുമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. 

സ്ഥിരമായി കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുനില്‍ ഫ്രാന്‍സിസ് നിരീക്ഷണത്തിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണമാണ്.