ആരോഗ്യമന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നു. പ്രവർത്തിച്ചു കാണിക്കണം.  മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കും.

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കും. അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ഹർഷീന മാധ്യമങ്ങളോ‍ട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു. ഈ അന്വേഷണങ്ങൾ അനുകൂലമായിരുന്നില്ല. പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ നൽകിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന് സംശയം. മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തിയത് കൊണ്ടാകാം സമരം സർക്കാർ കാണാഞ്ഞത്. അതുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നത്. ആരോഗ്യമന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നു. പ്രവർത്തിച്ചു കാണിക്കണം. മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കും. 87 ദിവസമായി തെരുവിലാണന്നും ഹർഷീന പറഞ്ഞു.

ഹര്‍ഷിനയുടെ വയറ്റിലെ ശസ്ത്രക്രിയാ ഉപകരണം, മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പൊലീസ്, ഇന്ന് അപ്പീൽ നൽകും

ഹര്‍ഷിന

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു.

മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ച് വർഷമായി ദുരിത ജീവിതം നയിക്കുന്ന ഹർഷിന കെ. കെ -യെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ട്‌ കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. ഇത്തരം ഗുരുതരമായ അവഗണനകൾക്കെതിരെ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഇരകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു'- എന്നും രാഹുൽ ഗാന്ധി എ്ക്സ് ഹാൻഡിലിൽ കുറിച്ചു.

അതേസമയം, വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടായിരുന്നു ഹർഷിന തന്‍റെ ദുരിതം പറഞ്ഞത്. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക എന്നാണ് ഹർഷിന ചോദിക്കുന്നത്. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന പ്രതികരിച്ചു.

ഒ.പി ടിക്കറ്റെടുക്കാൻ രോഗികളെ പൊരിവെയിലത്ത് നിർത്തി; ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്