8:12 PM IST
കണ്ണൻദേവൻ കമ്പനിയുടെ സ്ഥലത്ത് സംസ്കാരം
രാജമല ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പെട്ടിമുടിയിൽ വച്ച് രാത്രി തന്നെയാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മെഡിക്കൽ സംഘം പെട്ടിമുടിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം പെട്ടിമുടിയിൽ തന്നെ സംസ്കാരം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
7:53 PM IST
രാത്രിയിൽ ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
7:50 PM IST
കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം
കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം. കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൈകീട്ട് 6 മുതൽ രാവിലെ 6 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.
7:50 PM IST
പാലായിൽ കടകളിൽ പകുതിയോളം വെള്ളം കയറി
പാലാ നഗരത്തിലെ കടകൾക്ക് അകത്ത് വെള്ളം കയറി. പല കടകളിലും പകുതിയോളം വെള്ളം കയറി. മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന കടകളിലാണ് കൂടുതൽ വെള്ളം കയറിയത്. വെള്ളം കൂടിവരുന്നു.
7:01 PM IST
ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാംപ്
മഴക്കെടുതിയെ തുടര്‍ന്ന് കുട്ടനാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുള്ളത്.
ആകെ നാലു ക്യാമ്പുകളിലായി 77 പേരാണുള്ളത്. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ മിത്രപ്പുഴ പാലത്തിന്റെ താഴെ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കീച്ചേരിമേൽ ജെബിഎസ് സ്കൂൾ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 14 പേരാണ് ഇവിടെയുള്ളത്.
6:46 PM IST
രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ബിഎസ്എന്‍എല്‍
രാജമലയിൽ രക്ഷാപ്രവർത്തനം സുഗമമാക്കൻ ബിഎസ്എൻഎൽ. ആകെ ഉണ്ടായിരുന്ന ബിഎസ്എൻഎൽ ടവർ കേടായതോടെ ഉപഗ്രഹം വഴി മൊബൈൽ റേഞ്ച് എത്തിക്കുകയായിരുന്നു. മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി, എന്നിവിടങ്ങളിൽ വാർത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് ബിഎസ്എൻഎൽ ജീവനക്കാർ തന്നെയാണ്.
6:31 PM IST
'ഇരട്ട ദുരന്തം പ്രതിസന്ധി'; നേരിടാനാവുമെന്ന് മുഖ്യമന്ത്രി
ഇരട്ട ദുരന്തം ഉണ്ടാകുന്നത് പ്രതിസന്ധി. നേരിടാനാവും. ജനം നല്ല രീതിയിൽ സഹകരിക്കും. കൂടുതൽ ആളുകൾ പ്രവർത്തനങ്ങളിൽ ഭാഗമാകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
6:31 PM IST
രാജമല ദുരന്തം; രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരും
രാജമല ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി രാത്രിയും രക്ഷാദൗത്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
6:16 PM IST
ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും
വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും.
6:16 PM IST
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ പുറപ്പെടും. ജില്ലാ കളക്ടര്‍ ബി അബ്ദുൾ നാസർ മത്സ്യ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. പത്തനംതിട്ടയിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.
6:16 PM IST
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകണം; പ്രവർത്തകരോട് ജെ പി നദ്ദ
ദുരിതാശ്വസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ.
6:16 PM IST
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കണം; പ്രവര്‍ത്തകരോട് രാഹുല്‍
രാജമലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പങ്കുചേരാന്‍ രാഹുല്‍ ഗാന്ധി.
6:08 PM IST
അനുശോചിച്ച് മുഖ്യമന്ത്രി
രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
5:58 PM IST
പാലക്കാട് നാളെ റെഡ് അലര്‍ട്ട്
പാലക്കാട് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അതി ശക്തമായ മഴയ്ക്ക് സാധ്യത. ജല നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് വാളയാർ ഡാം നാളെ തുറക്കും.
5:49 PM IST
മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു
കൊട്ടരമുറ്റം, മുത്തോലി, മൂന്നാനി എന്നിവടങ്ങളില്‍ വെള്ളം കയറി. പനയ്ക്കപാലം, ഇടപ്പാടി എന്നിവടങ്ങളിലും വെള്ളം കയറി.
5:49 PM IST
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി. രണ്ട് ദിവസത്തിനിടെ ജലനിരപ്പ് എട്ട് അടികൂടി.
5:35 PM IST
ഇടുക്കിയിലെ ഇരട്ടയാർ ഡാമും തുറന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ ഇരട്ടയാര്‍ ഡാം തുറന്നു. ആറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
5:35 PM IST
കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു
കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിൽ മഴ പെയ്തൊഴിയാതെ നിൽക്കുകയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു .
പാലാ ഈരാറ്റുപേട്ട പനയ്ക്കുപ്പാലം റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു .
5:28 PM IST
ദുരിത ബാധിതർക്ക് ഒപ്പമെന്ന് പ്രധാനമന്ത്രി
രാജമല ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ നിന്ന് അനുവദിച്ചു.
5:19 PM IST
മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 247 കുടുംബങ്ങളിലെ 900 പേരെ മാറ്റി താമസിപ്പിച്ചു.
5:19 PM IST
നാടുകാണി അന്തർ സംസ്ഥാന പാതയിൽ രാത്രി കാല ഗതാഗതം നിരോധിച്ചു
കനത്ത മഴ തുടരുന്നതിനാല്‍ നാടുകാണി അന്തർ സംസ്ഥാന പാതയിൽ രാത്രി കാല ഗതാഗതം നിരോധിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് നിരോധനം.
5:19 PM IST
രാജമല ദുരന്തത്തില്‍ മരണം 16 ആയി
രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 16 ആയി. എട്ട് പുരുഷന്മാര്‍, അഞ്ച് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍. 78 പേരാണ് ആകെ അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി കണ്ടെത്താനുള്ളത് 50 പേരെയാണ്.
4:39 PM IST
രാജമല ദുരന്തം; മരണം 15 ആയി
രാജമല ദുരന്തത്തില്‍ മരണം 15 ആയി.
4:21 PM IST
കക്കയം ഡാമിൻ്റെ ഷട്ടറുകൾ തുറക്കും
കോഴിക്കോട് കക്കയം ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് 5 മണിയോടെ തുറക്കും, കരിയാത്തും പാറ, പെരുവണ്ണമൂഴി മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
4:21 PM IST
ലയങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം
തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ നിർദേശം നൽകി. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിർദേശം നൽകിയത്.
4:21 PM IST
അട്ടത്തോട് പടിഞ്ഞാറേക്കരയിൽ മണ്ണിടിച്ചിൽ; ആർക്കും പരിക്കില്ല
അട്ടത്തോട് പടിഞ്ഞാറേക്കരയിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അട്ടത്തോട് കോളനിയിൽ രണ്ട് ക്യാമ്പുകൾ തുറന്നു. അട്ടത്തോട് ഗവൺമെൻ്റ് ട്രൈബൽ എൽ പി സ്കൂൾ, പടിഞ്ഞാറെക്കര കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
4:21 PM IST
രാജമല ദുരന്തം; ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു
രാജമലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
3:34 PM IST
ദുരന്തത്തിന് മുമ്പ് അവിടം ഇങ്ങനെയായിരുന്നു
രാജമലയുടെ പഴയ ദൃശ്യം
3:17 PM IST
പത്തനംതിട്ടയിൽ ആശങ്ക
പത്തനംതിട്ട മണിയാർ ഡാമിന്റെ സമീപത്തെ വീടുകൾ വെള്ളത്തിൽ. പമ്പ ത്രിവേണി വെള്ളത്തിൽ മുങ്ങി. റാന്നി നഗരത്തിൽ വെളളം കയറി തുടങ്ങി. കടകളിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു
3:10 PM IST
രാജമലയിൽ അപകടത്തിൽ പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചു
രാജമലയിൽ അപകടത്തിൽ പരിക്കേറ്റ പളനിയമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ സ്ഥിതി അതീവഗുരുതരമാണ്. വെൻ്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
3:07 PM IST
രാജമലയിൽ നിന്നുള്ള ദൃശ്യങ്ങൾ
3:00 PM IST
രാജമല ദുരന്തത്തിൽ മരണം 14 ആയി
രാജമലയിൽ നിന്ന് കൂടുതൽ മൃതദേഹം കണ്ടെത്തി. ഇത് വരെ കണ്ടെത്തിയത് 14 മൃതദേഹം. മരിച്ച ഒമ്പത് പേരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടു.
മരണമടഞ്ഞവർ
1. ഗാന്ധിരാജ് (48)
2.ശിവകാമി (38)
3.വിശാൽ (12)
4.രാമലക്ഷ്മി (40)
5.മുരുകൻ (45)
6.മയിൽ സ്വാമി (48)
7. കണ്ണൻ (40)
8. അണ്ണാദുരൈ (44)
9. രാജേശ്വരി (43)
2:23 PM IST
'ഞങ്ങള്‍ക്ക് ഇനി ജീവിക്കാന്‍ പറ്റില്ല സാറേ'
2:18 PM IST
ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തും
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആർഎഫ് ഡി ജി ർ. 2 സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കും.
2:18 PM IST
ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തും
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആർഎഫ് ഡി ജി ർ. 2 സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കും.
2:12 PM IST
അപകടത്തിൽ പെട്ടത് 20 കുടുംബങ്ങൾ
നാല് ലയങ്ങളിലായി 30 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മണ്ണിടിഞ്ഞ് നാല് എസ്റ്റേറ്റ് ലയങ്ങൾ പൂർണ്ണമായും തകർന്നു. കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടമുണ്ടായത്.
1:49 PM IST
രാജമല ദുരന്തത്തിൽ മരണം 11 ആയി
രാജമല ദുരന്തത്തിൽ മരണം 11 ആയി. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. 6 പുരുഷൻമാരും 4 സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. ഇനി കണ്ടെത്താനുള്ളത് 55 പേരെ. ആകെ അപകടത്തിൽപ്പെട്ടത് 78 പേർ. 12 പേരെ രക്ഷിച്ചു.
1:29 PM IST
'മൂന്നര കിലോമീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നു'
രാജമലയിൽ മൂന്നര കിലോ മീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ. ആ ഭാഗം പൊട്ടി പുഴ പോലെയായി. ഉരുൾപൊട്ടി വന്നതാണെന്ന് ദേവികുളം തഹസിൽദാർ. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരന്നു.
1:26 PM IST
രാജമലയിൽ 8 മൃതദേഹം കണ്ടെത്തി
രാജമലയിൽ നിന്ന് 8 മുതദേഹം കണ്ടെത്തി. മരിച്ചവരിൽ 5 പുരുഷൻമാരും ഒരു ആൺകുട്ടിയും. ഒരു സ്ത്രീയും പെൺകുട്ടിയും കൂടി മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. 58 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തിൽ പെട്ടതെന്ന് ദേവികുളം തഹസിൽദാർ.
1:12 PM IST
അലർട്ടുകളിൽ മാറ്റം
സംസ്ഥാനത്തെ അലർട്ടുകളിൽ മാറ്റം.പത്തനംതിട്ട, കോട്ടം, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്
1:00 PM IST
ദുരന്തഭൂമിയായി രാജമല
- മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
- 83 പേർ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം.
- അഞ്ച് പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
- പത്ത് പേരെ രക്ഷപ്പെടുത്തി ടാറ്റാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
12:38 PM IST
അച്ചൻകോവിലാറ്റിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി
അച്ചൻകോവിലാറ്റിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി. പന്തളം വലിയ പാലത്തിൻ്റെ തൂണിൽ കുരുങ്ങിയ നിലയിലാണ് കണ്ടത്തിയത്. അമ്പലക്കടവിനു സമീപത്ത് വെച്ചാണ് നാട്ടുകാരിൽ ചിലർ ആദ്യം ആന ഒഴുകി വരുന്നത് കാണുന്നത്.പൊലീസും വനം വകുപ്പും ചേർന്ന് ആനയെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നു.
12:38 PM IST
യുവാവിനെ പുഴയിൽ കാണാതായി
ഇരിട്ടി വള്ളിത്തോട് മൊടയരിഞ്ഞിയിൽ യുവാവിനെ പുഴയിൽ കാണാതായി. കേരള വിഷൻ കേബിൾ ടിവി ഓപറേറ്ററിനെയാണ് കാണാതായത്. അറ്റകുറ്റപണിക്കിടെ പുഴയിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നു .
12:43 PM IST
രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ 50 അംഗ ടീം
മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കി രാജമലയിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
12:37 PM IST
രാജമലയിൽ ഉണ്ടായിരുന്നത് 82 പേരെന്ന് പ്രാഥമിക വിവരം
82 പേരായിരുന്നു രാജമലയിൽ ഉണ്ടായിരുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന വിവരം.
12:37 PM IST
ഫയർഫോഴ്‌സ് സംഘവും ആരോഗ്യ പ്രവർത്തകരും മൂന്നാറിലേക്ക്
എറണാകുളത്തു നിന്നും 50 പേരടങ്ങുന്ന ഫയർഫോഴ്‌സ് സംഘവും ആരോഗ്യ പ്രവർത്തകരും മൂന്നാറിലേക്ക് തിരിച്ചു.
12:36 PM IST
താൽക്കാലികമായി ബിഎസ്എൻഎൽ ടവർ സ്ഥാപിക്കും
രാജമലയിൽ താൽക്കാലികമായി ബിഎസ്എൻഎൽ ടവർ സ്ഥാപിക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. ഇതിനായുള്ള നടപടി തുടങ്ങി
12:35 AM IST
എയർ ഫോഴ്‌സ് 50 അംഗ ടീം പുറപ്പെട്ടു
രാജമലയിൽ രക്ഷാപ്രവർത്തനം നടത്താൻ എയർ ഫോഴ്‌സ് 50 അംഗ ടീം പുറപ്പെട്ടു. ഹെലികോപ്ടർ ലാൻ്റിക്സിന് കാലാവസ്ഥ തടസം
12:34 PM IST
'എത്ര പേർ ഉണ്ടായിരുന്നു എന്ന് ഇപ്പോഴും കൃത്യമായി പറയാനാവില്ല'
രാജമലയിലെ ലയങ്ങളിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് ഇപ്പോഴും കൃത്യമായി പറയാനാവില്ലെന്ന് റവന്യു മന്ത്രി.
12:30 PM IST
കൂടുതല്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചുവെന്ന് സബ് കളക്ടര്‍
പുറത്തെത്തിക്കുന്നവരെ വേഗം ആശുപത്രിയിലെത്തിക്കുമെന്നും ഇതിനായി കൂടുതൽ ആംബുലൻസുകൾ സജ്ജീകരിക്കുമെന്നും സബ് കളക്ടർ
12:29 AM IST
5 മൃതദേഹം കിട്ടിയെന്ന് ജില്ലാ ഭരണകൂടം
രാജമലയിൽ നിന്ന് 5 മൃതദ്ദേഹം കിട്ടിയെന്ന് ജില്ലാ ഭരണകൂടം.
12:10 PM IST
രാജമല ദുരന്തഭൂമി
12:09 AM IST
പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി
ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
11:45 AM IST
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട്. ഇടുക്കിയിൽ നാളെയും റെഡ് അലർട്ട്. ഞായറാഴ്ചയോടെ മഴ കുറയും
11:25 AM IST
ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ സർക്കാർ വ്യോമസേനയുടെ സഹായം തേടി
രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
11:13 AM IST
രാജമലയിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ
രാജമലയിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ
11:05 AM IST
എയർ ലിഫ്റ്റിങ് ആലോചിക്കുന്നു
രാജമല ദുരന്തഭൂമിയിലേക്ക് എയർ ലിഫ്റ്റിങ് ആലോചിക്കുന്നു. കാലാവസ്ഥ കൂടി പരിഗണിച്ചു തീരുമാനം. സാധ്യമായാൽ എയർ ലിഫ്റ്റിങ് നടത്തുമെന്ന് റവന്യൂ മന്ത്രി.
11:05 AM IST
രാജമലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി
രാജമലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി. ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചു. തൃശ്ശൂരിൽ നിന്നുള്ള ഒരു സംഘം ഇടുക്കിയിൽ എത്തും.
11:01 AM IST
രാജമല ദുരന്തം; ആശുപത്രികൾ തയ്യാറാക്കുന്നു
രാജമല ദുരന്തം, അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സംവിധാനങ്ങൾ ഒരുക്കി.
10:55 AM IST
രാജമല ഉരുൾപൊട്ടലിൽ പരിക്കേറ്റവർ ടാറ്റ ആശുപത്രയിൽ
പരിക്കേറ്റ 10പേർ മൂന്നാർ ടാറ്റ ആശുപത്രിയിൽ. ആശുപത്രിയിലുള്ളവർ ദീപൻ (25), സരസ്വതി (52), സീതാലക്ഷ്മി (33). പളനിയമ്മ (50) എന്നിവർ
10:49 AM IST
ശബരിമല ഉൾ വനത്തിൽ ഉരുൾപ്പൊട്ടിയതായി സൂചന
ശബരിമല ഉൾ വനത്തിൽ ഉരുൾപ്പൊട്ടിയതായി സൂചന. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ വൻ മരങ്ങൾ ഒഴുകിയെത്തുന്നു
10:48 AM IST
രാജമല ദുരന്തത്തിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിലെത്തിച്ചു
രാജമല ദുരന്തത്തിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിലെത്തിച്ചു.
10:44 AM IST
നാല് പേർ മരിച്ചുവെന്ന് വിവരമെന്ന് ദേവികുളം തഹസിൽദാർ
രാജമല ദുരന്തത്തിൽ നാല് പേർ മരിച്ചുവെന്ന് വിവരമെന്ന് ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളി.
10:40 AM IST
മണ്ണിടിച്ചിലിൽ ഞെട്ടി രാജമല
മണ്ണിടിച്ചിലിൽ ഞെട്ടി രാജമല. ലയങ്ങൾ ഒലിച്ച് പോയി, 80 ഓളം തൊഴിലാളികളുണ്ടെന്ന് പ്രാഥമിക വിവരം .
കൂടുതൽ വായിക്കാം: https://www.asianetnews.com/kerala-news/land-slide-in-rajamala-plantation-labors-missing-qeog8o
10:15 AM IST
കാലവർഷക്കെടുതി
കാലവർഷക്കെടുതി റവന്യൂ മന്ത്രി അടിയന്തിര യോഗം വിളിച്ചു. ദുരന്തം ഉണ്ടായ ജില്ലകളിലെ കളക്ടർമാർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
10:08 AM IST
പ്രളയം: നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി എം എം മണി
പ്രളയം: നിലവിൽ ആശങ്ക വേണ്ടെന്ന് എം എം മണി. മഴ കനക്കുകയാണെങ്കിൽ അപകട സാധ്യത ഉണ്ട്. ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. മറ്റുള്ളവ വെള്ളം നിറയുന്നതിനനുസരിച്ച് തുറക്കുമെന്നും എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി.
10:00 AM IST
രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് എംഎം മണി
മൂന്നാറിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി. രക്ഷാ പ്രവർത്തകർക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി.
9:53 AM IST
നാല് ലയം മണ്ണിടിച്ചിലിൽ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം
നാല് ലയം മണ്ണിടിച്ചിലിൽ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം ഗിരി. നാല് ലയങ്ങൾ പൂർണ്ണമായും തകർന്നുവെന്ന് പഞ്ചായത്തംഗം ഏഷ്യാനെറ്റ് ന്യൂസിനോട്. ലയങ്ങളിൽ ആൾക്കാർ താമസിക്കുന്നുണ്ടായിരുന്നുവെന്നും പഞ്ചായത്തംഗം. ഇന്ന് പുലർച്ചെയാണ് സംഭവമെന്നും ഗിരി.
9:53 AM IST
പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം സ്ഥലത്തേക്ക് എത്തുന്നു
പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം സ്ഥലത്തേക്ക് എത്തുന്നു. അര മണിക്കൂറിനുള്ളിൽ എത്തുമെന്ന് ഫോറസ്റ്റ് സംഘം.
9:50 AM IST
സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സ്ഥലത്ത് വനപാലകരുടെ സംഘം എത്തിയെന്ന് റവന്യുമന്ത്രി
9:50 AM IST
കണ്ണൻ ദേവൻ പ്ലാൻ്റേഷൻസിലെ ലയത്തിലാണ് അപകടം
കണ്ണൻ ദേവൻ പ്ലാൻ്റേഷൻസിലെ ലയത്തിലാണ് അപകടം
9:45 AM IST
അരമണിക്കൂറിനകം രക്ഷാപ്രവർത്തകർ എത്തുമെന്ന് ഇടുക്കി സബ് കളക്ടർ
രാജമലയിലേക്ക് അരമണിക്കൂറിനകം രക്ഷാപ്രവർത്തകർ എത്തുമെന്ന് സബ് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട്. ആശയവിനിമയം സാധ്യമാകുന്നില്ലെന്നും സബ്കളക്ടർ പ്രേംകൃഷ്ണൻ.
9:45 AM IST
എൺപതോളം പേർ ഉണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർ
നാലു ലയങ്ങളിലായി എൺപതോളം പേർ ഉണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർ.
9:43 AM IST
രാജമല ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതായി സംശയം
രാജമല ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിൽ.
9:43 AM IST
എറണാകുളം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടർ
എറണാകുളം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ റവന്യൂ ജീവനക്കാരും അടിയന്തരമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശം നൽകി.
9:39 AM IST
കൊട്ടിയൂരിലെ പാൽചുരം റോഡിൽ മണ്ണിടിഞ്ഞു
കൊട്ടിയൂരിലെ പാൽചുരം റോഡിൽ മണ്ണിടിഞ്ഞു . ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
9:37 AM IST
വയനാട് മുണ്ടക്കൈ വനത്തിൽ ഉരുൾപൊട്ടിയതായി ഫയർഫോഴ്സ്
വയനാട് മുണ്ടക്കൈ വനത്തിൽ ഉരുൾപൊട്ടിയതായി ഫയർഫോഴ്സ്. ചാലിയാറിൽ ജലനിരപ്പുയരുമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. വയനാട് ചൂരൽ മലയിൽ മുണ്ടക്കൈ ഉരുൾ പൊട്ടിയതോടെ നിലമ്പൂർ ചാലിയാർ പുഴയിൽ വീണ്ടും വെള്ളം കൂടുന്നു.
9:35 AM IST
സ്ഥലത്ത് എത്തിപ്പെടുകയെന്നത് ദുഷ്കരം
അപകട സ്ഥലത്ത് എത്തിപ്പെടുകയെന്നത് ദുഷ്കരം. മൂന്നാർ -രാജമല റോഡിലെ പെരിയവര പാലം ഒലിച്ച് പോയി. ഇനി രാജമലയിലേക്കെത്താൻ എസ്റ്റേറ്റ് റോഡ് ചുറ്റി പോണം. പൊലീസും ഫയർഫോഴ്സും രാജമലയിലേക്ക് തിരിച്ചു
9:35 AM IST
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
നിരവധി പേർ കുടങ്ങിക്കിടക്കുന്നതായി സംശയം. എൺപതോളം പേർ താമസിക്കുന്ന ലയത്തിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാൻ നിർദ്ദേശം.
9:30 AM IST
രക്ഷാപ്രവർത്തകർ രാജമലയിലേക്ക്
മൂന്നാർ രാജമലയിലേക്ക് രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു. പൊലീസും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിനായി പോകുന്നത്.
9:20 AM IST
ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ
ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. നിരവധി പേർ കുടുങ്ങിയതായി സംശയം. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്നത് എൺപതോളം പേർ. സ്ഥലത്ത് എത്തിപ്പെടുകയെന്നത് ദുഷ്കരം.
9:15 AM IST
ഖനനം നിരോധിച്ചു
ഖനനം നിരോധിച്ചു. കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
9:05 AM IST
മൂന്നാറിൽ മണ്ണിടിച്ചിൽ
മുന്നാർ രാജമല പെട്ടിമുടിയിൽ വീടുകളിലേക്ക് മണ്ണിടിച്ചിൽ. ആളപായം ഉണ്ടോ എന്നു വ്യക്തമല്ല
9:05 AM IST
ഇരിക്കൂർ ,ശ്രീകണ്ഠാപുരത്ത് പുഴ കരകവിഞ്ഞു
ഇരിക്കൂർ ,ശ്രീകണ്ഠാപുരത്ത് പുഴ കരകവിഞ്ഞു. പല പ്രദേശങ്ങളിലും,വീടുകളിലും വെള്ളം കയറി. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പഴശ്ശി ഡാമിൻ്റെ മുഴുവൻഷട്ടറുകളും തുറന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലാണ്. കുട്ടാവിലെ ഹെൽപ് കോളനിയിലെ 15 ഓളം വീടുകളിൽ വെള്ളം കയറി.
9:01 AM IST
മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ
മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. ആൾനാശമില്ലെന്ന് പ്രാഥമിക വിവരം.
8:51 AM IST
അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 2 മീറ്റർ ഉയർത്തി. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
8:46 AM IST
മാങ്കുളം കല്ലാർ റോഡിൽ മണ്ണിടിച്ചിൽ
മാങ്കുളം - കല്ലാർ റോഡിൽ മണ്ണിടിച്ചിൽ. മാങ്കുളത്തേക്കുള്ള പ്രധാന വഴി അടഞ്ഞു. മാങ്കുളം അമ്പതാം മൈലിൽ മണ്ണിടിച്ചിൽ നിരവധി ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു.
8:46 AM IST
പനമരത്ത് ഗതാഗത തടസം
വയനാട് പനമരം - ബീനാച്ചി പാതയിൽ പനമരത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
8:45 AM IST
പൊൻമുടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും ഉയർത്തി
ഇടുക്കി പൊൻമുടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും ഉയർന്നി. ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. നിരവധി പേരുടെ കൃഷിഭൂമി ഒലിച്ച് പോയി
8:41 AM IST
ദേശീയ പാത 766 ൽ വയനാട് മുത്തങ്ങയിൽ വെള്ളം കയറി
ദേശീയ പാത 766 ൽ വയനാട് മുത്തങ്ങയിൽ വെള്ളം കയറി. ഗതാഗത തടസ്സം ഉണ്ട്.
8:41 AM IST
വിലങ്ങാട് ഉരുട്ടിപാലം കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി
വിലങ്ങാട് ഉരുട്ടിപാലം കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. വിലങ്ങാട് ഭാഗത്തേക്ക് അധികൃതരുടെ അനുമതിയില്ലാതെ യാത്ര ചെയ്യരുതെന്ന് നിർദ്ദേശം.
8:31 AM IST
പൂമല ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
തൃശ്ശൂർ: ജലനിരപ്പ് 28 അടിയായി ഉയർന്നതോടെ പൂമല ഡാമിന്റെ രണ്ട് ഷട്ടറുകൾ അര ഇഞ്ച് വീതം തുറന്നു. ഡാമിൻ്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്. ജാഗ്രത പാലിക്കാൻ നിർദ്ദേശം.
8:27 AM IST
ആലപ്പുഴയിൽ ശക്തമായ കാറ്റ്
ആലപ്പുഴയിൽ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടം. ശവക്കോട്ട പാലത്തിനടുത്ത് വീടിൻ്റെ മേൽക്കൂര പറന്നുപോയി. രണ്ടാം നിലയിലെ ഷീറ്റ് മേൽക്കൂരയാണ് പറന്നു പോയത്.
8:15 AM IST
ചാലക്കുടിയിൽ വ്യാപക കൃഷിനാശം
ചാലക്കുടിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ വ്യാപക കൃഷിനാശം.
8:11 AM IST
അമ്പലക്കോളനിയിലെ 15ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടവയൽ നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു.
8:05 AM IST
കടന്ത്ര പുഴയിൽ വെള്ളം ഉയർന്നതിനാൽ 12 വീട്ടുകാരെ മാറ്റി പാർപ്പിച്ചു
കോഴിക്കോട് ചെമ്പനോട വില്ലേജിൽ കടന്ത്ര പുഴയിൽ വെള്ളം ഉയർന്നതിനാൽ 12 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ബന്ധുവീട്ടിലേക്കും അടുത്ത വീട്ടിലേക്കുമാണ് മാറ്റിയത്.
8:05 AM IST
മൂന്നാർ ഹെഡ് വർക്സ് ഡാമന്‍റെ മൂന്നാമത്തെ ഷട്ടർ തുറന്നു
മൂന്നാർ ഹെഡ് വർക്സ് ഡാമന്‍റെ മൂന്നാമത്തെ ഷട്ടർ തുറന്നു. മൂന്നാർ ടൗണിൽ വെള്ളം ഇറങ്ങി.
8:03 AM IST
കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു
ഇടുക്കി വാഗമൺ നല്ല തണ്ണിയിൽ കാർ വെള്ളത്തിൽ പോയ സംഭവം. കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സ്ഥലത്ത് എൻഡിആർഎഫ് എത്തി തെരച്ചിൽ നടത്തുന്നു.
8:02 AM IST
32 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 32 കുടുംബങ്ങളെ വെള്ളം കയറിയതിനാൽ മാറ്റി പാർപ്പിച്ചു. കുറ്റിക്കാട്ടുകര സ്കൂളിലേക്കാണ് മാറ്റിയത്.
8:00 AM IST
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു.
തീക്കോയിയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. 20 മിനിട്ടിൽ 40 സെൻ്റീമീറ്റർ വെള്ളം പൊങ്ങി. കൂട്ടിക്കൽ മേഖലയിൽ കഴിഞ്ഞ ഒരുമണിക്കൂറായി കനത്ത മഴ തുടരുന്നു.
8:10 PM IST:
രാജമല ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പെട്ടിമുടിയിൽ വച്ച് രാത്രി തന്നെയാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മെഡിക്കൽ സംഘം പെട്ടിമുടിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം പെട്ടിമുടിയിൽ തന്നെ സംസ്കാരം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
7:50 PM IST:
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
7:47 PM IST:
കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം. കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൈകീട്ട് 6 മുതൽ രാവിലെ 6 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.
7:46 PM IST:
പാലാ നഗരത്തിലെ കടകൾക്ക് അകത്ത് വെള്ളം കയറി. പല കടകളിലും പകുതിയോളം വെള്ളം കയറി. മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന കടകളിലാണ് കൂടുതൽ വെള്ളം കയറിയത്. വെള്ളം കൂടിവരുന്നു.
7:07 PM IST:
മഴക്കെടുതിയെ തുടര്‍ന്ന് കുട്ടനാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുള്ളത്.
ആകെ നാലു ക്യാമ്പുകളിലായി 77 പേരാണുള്ളത്. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ മിത്രപ്പുഴ പാലത്തിന്റെ താഴെ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കീച്ചേരിമേൽ ജെബിഎസ് സ്കൂൾ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 14 പേരാണ് ഇവിടെയുള്ളത്.
6:47 PM IST:
രാജമലയിൽ രക്ഷാപ്രവർത്തനം സുഗമമാക്കൻ ബിഎസ്എൻഎൽ. ആകെ ഉണ്ടായിരുന്ന ബിഎസ്എൻഎൽ ടവർ കേടായതോടെ ഉപഗ്രഹം വഴി മൊബൈൽ റേഞ്ച് എത്തിക്കുകയായിരുന്നു. മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി, എന്നിവിടങ്ങളിൽ വാർത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് ബിഎസ്എൻഎൽ ജീവനക്കാർ തന്നെയാണ്.
6:39 PM IST:
ഇരട്ട ദുരന്തം ഉണ്ടാകുന്നത് പ്രതിസന്ധി. നേരിടാനാവും. ജനം നല്ല രീതിയിൽ സഹകരിക്കും. കൂടുതൽ ആളുകൾ പ്രവർത്തനങ്ങളിൽ ഭാഗമാകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
6:33 PM IST:
രാജമല ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി രാത്രിയും രക്ഷാദൗത്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
6:26 PM IST:
വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും.
6:24 PM IST:
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ പുറപ്പെടും. ജില്ലാ കളക്ടര്‍ ബി അബ്ദുൾ നാസർ മത്സ്യ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. പത്തനംതിട്ടയിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.
6:22 PM IST:
ദുരിതാശ്വസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ.
6:18 PM IST:
രാജമലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പങ്കുചേരാന്‍ രാഹുല്‍ ഗാന്ധി.
6:13 PM IST:
രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
6:00 PM IST:
പാലക്കാട് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അതി ശക്തമായ മഴയ്ക്ക് സാധ്യത. ജല നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് വാളയാർ ഡാം നാളെ തുറക്കും.
5:54 PM IST:
കൊട്ടരമുറ്റം, മുത്തോലി, മൂന്നാനി എന്നിവടങ്ങളില്‍ വെള്ളം കയറി. പനയ്ക്കപാലം, ഇടപ്പാടി എന്നിവടങ്ങളിലും വെള്ളം കയറി.
5:52 PM IST:
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി. രണ്ട് ദിവസത്തിനിടെ ജലനിരപ്പ് എട്ട് അടികൂടി.
5:44 PM IST:
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ ഇരട്ടയാര്‍ ഡാം തുറന്നു. ആറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
5:37 PM IST:
കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിൽ മഴ പെയ്തൊഴിയാതെ നിൽക്കുകയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു .
പാലാ ഈരാറ്റുപേട്ട പനയ്ക്കുപ്പാലം റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു .
5:48 PM IST:
രാജമല ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ നിന്ന് അനുവദിച്ചു.
5:25 PM IST:
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 247 കുടുംബങ്ങളിലെ 900 പേരെ മാറ്റി താമസിപ്പിച്ചു.
5:26 PM IST:
കനത്ത മഴ തുടരുന്നതിനാല്‍ നാടുകാണി അന്തർ സംസ്ഥാന പാതയിൽ രാത്രി കാല ഗതാഗതം നിരോധിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് നിരോധനം.
5:50 PM IST:
രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 16 ആയി. എട്ട് പുരുഷന്മാര്‍, അഞ്ച് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍. 78 പേരാണ് ആകെ അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി കണ്ടെത്താനുള്ളത് 50 പേരെയാണ്.
4:41 PM IST:
രാജമല ദുരന്തത്തില്‍ മരണം 15 ആയി.
4:30 PM IST:
കോഴിക്കോട് കക്കയം ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് 5 മണിയോടെ തുറക്കും, കരിയാത്തും പാറ, പെരുവണ്ണമൂഴി മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
4:29 PM IST:
തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ നിർദേശം നൽകി. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിർദേശം നൽകിയത്.
4:25 PM IST:
അട്ടത്തോട് പടിഞ്ഞാറേക്കരയിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അട്ടത്തോട് കോളനിയിൽ രണ്ട് ക്യാമ്പുകൾ തുറന്നു. അട്ടത്തോട് ഗവൺമെൻ്റ് ട്രൈബൽ എൽ പി സ്കൂൾ, പടിഞ്ഞാറെക്കര കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
4:24 PM IST:
രാജമലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
3:42 PM IST:
രാജമലയുടെ പഴയ ദൃശ്യം
3:23 PM IST:
പത്തനംതിട്ട മണിയാർ ഡാമിന്റെ സമീപത്തെ വീടുകൾ വെള്ളത്തിൽ. പമ്പ ത്രിവേണി വെള്ളത്തിൽ മുങ്ങി. റാന്നി നഗരത്തിൽ വെളളം കയറി തുടങ്ങി. കടകളിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു
3:16 PM IST:
രാജമലയിൽ അപകടത്തിൽ പരിക്കേറ്റ പളനിയമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ സ്ഥിതി അതീവഗുരുതരമാണ്. വെൻ്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
3:08 PM IST:
3:00 PM IST:
രാജമലയിൽ നിന്ന് കൂടുതൽ മൃതദേഹം കണ്ടെത്തി. ഇത് വരെ കണ്ടെത്തിയത് 14 മൃതദേഹം. മരിച്ച ഒമ്പത് പേരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടു.
മരണമടഞ്ഞവർ
1. ഗാന്ധിരാജ് (48)
2.ശിവകാമി (38)
3.വിശാൽ (12)
4.രാമലക്ഷ്മി (40)
5.മുരുകൻ (45)
6.മയിൽ സ്വാമി (48)
7. കണ്ണൻ (40)
8. അണ്ണാദുരൈ (44)
9. രാജേശ്വരി (43)
2:36 PM IST: 'ഞങ്ങള്‍ക്ക് ഇനി ജീവിക്കാന്‍ പറ്റില്ല സാറേ'; അപകടം കണ്ടയാള്‍ കരഞ്ഞ് പറയുന്നു
2:35 PM IST:
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആർഎഫ് ഡി ജി ർ. 2 സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കും.
2:35 PM IST:
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആർഎഫ് ഡി ജി ർ. 2 സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കും.
2:23 PM IST:
നാല് ലയങ്ങളിലായി 30 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മണ്ണിടിഞ്ഞ് നാല് എസ്റ്റേറ്റ് ലയങ്ങൾ പൂർണ്ണമായും തകർന്നു. കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടമുണ്ടായത്.
2:21 PM IST:
രാജമല ദുരന്തത്തിൽ മരണം 11 ആയി. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. 6 പുരുഷൻമാരും 4 സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. ഇനി കണ്ടെത്താനുള്ളത് 55 പേരെ. ആകെ അപകടത്തിൽപ്പെട്ടത് 78 പേർ. 12 പേരെ രക്ഷിച്ചു.
1:31 PM IST:
രാജമലയിൽ മൂന്നര കിലോ മീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ. ആ ഭാഗം പൊട്ടി പുഴ പോലെയായി. ഉരുൾപൊട്ടി വന്നതാണെന്ന് ദേവികുളം തഹസിൽദാർ. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരന്നു.
1:27 PM IST:
രാജമലയിൽ നിന്ന് 8 മുതദേഹം കണ്ടെത്തി. മരിച്ചവരിൽ 5 പുരുഷൻമാരും ഒരു ആൺകുട്ടിയും. ഒരു സ്ത്രീയും പെൺകുട്ടിയും കൂടി മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. 58 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തിൽ പെട്ടതെന്ന് ദേവികുളം തഹസിൽദാർ.
1:21 PM IST:
സംസ്ഥാനത്തെ അലർട്ടുകളിൽ മാറ്റം.പത്തനംതിട്ട, കോട്ടം, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്
3:05 PM IST:
- മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
- 83 പേർ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം.
- അഞ്ച് പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
- പത്ത് പേരെ രക്ഷപ്പെടുത്തി ടാറ്റാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
1:01 PM IST:
അച്ചൻകോവിലാറ്റിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി. പന്തളം വലിയ പാലത്തിൻ്റെ തൂണിൽ കുരുങ്ങിയ നിലയിലാണ് കണ്ടത്തിയത്. അമ്പലക്കടവിനു സമീപത്ത് വെച്ചാണ് നാട്ടുകാരിൽ ചിലർ ആദ്യം ആന ഒഴുകി വരുന്നത് കാണുന്നത്.പൊലീസും വനം വകുപ്പും ചേർന്ന് ആനയെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നു.
1:00 PM IST:
ഇരിട്ടി വള്ളിത്തോട് മൊടയരിഞ്ഞിയിൽ യുവാവിനെ പുഴയിൽ കാണാതായി. കേരള വിഷൻ കേബിൾ ടിവി ഓപറേറ്ററിനെയാണ് കാണാതായത്. അറ്റകുറ്റപണിക്കിടെ പുഴയിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നു .
12:56 PM IST:
മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കി രാജമലയിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
12:39 PM IST:
82 പേരായിരുന്നു രാജമലയിൽ ഉണ്ടായിരുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന വിവരം.
12:37 PM IST:
എറണാകുളത്തു നിന്നും 50 പേരടങ്ങുന്ന ഫയർഫോഴ്‌സ് സംഘവും ആരോഗ്യ പ്രവർത്തകരും മൂന്നാറിലേക്ക് തിരിച്ചു.
12:36 PM IST:
രാജമലയിൽ താൽക്കാലികമായി ബിഎസ്എൻഎൽ ടവർ സ്ഥാപിക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. ഇതിനായുള്ള നടപടി തുടങ്ങി
12:35 PM IST:
രാജമലയിൽ രക്ഷാപ്രവർത്തനം നടത്താൻ എയർ ഫോഴ്‌സ് 50 അംഗ ടീം പുറപ്പെട്ടു. ഹെലികോപ്ടർ ലാൻ്റിക്സിന് കാലാവസ്ഥ തടസം
12:34 PM IST:
രാജമലയിലെ ലയങ്ങളിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് ഇപ്പോഴും കൃത്യമായി പറയാനാവില്ലെന്ന് റവന്യു മന്ത്രി.
12:32 PM IST:
പുറത്തെത്തിക്കുന്നവരെ വേഗം ആശുപത്രിയിലെത്തിക്കുമെന്നും ഇതിനായി കൂടുതൽ ആംബുലൻസുകൾ സജ്ജീകരിക്കുമെന്നും സബ് കളക്ടർ
12:29 PM IST:
രാജമലയിൽ നിന്ന് 5 മൃതദ്ദേഹം കിട്ടിയെന്ന് ജില്ലാ ഭരണകൂടം.
12:15 PM IST:
12:26 PM IST:
ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
11:49 AM IST:
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട്. ഇടുക്കിയിൽ നാളെയും റെഡ് അലർട്ട്. ഞായറാഴ്ചയോടെ മഴ കുറയും
11:37 AM IST:
രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
11:14 AM IST:
രാജമലയിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ
11:32 AM IST:
രാജമല ദുരന്തഭൂമിയിലേക്ക് എയർ ലിഫ്റ്റിങ് ആലോചിക്കുന്നു. കാലാവസ്ഥ കൂടി പരിഗണിച്ചു തീരുമാനം. സാധ്യമായാൽ എയർ ലിഫ്റ്റിങ് നടത്തുമെന്ന് റവന്യൂ മന്ത്രി.
11:07 AM IST:
രാജമലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി. ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചു. തൃശ്ശൂരിൽ നിന്നുള്ള ഒരു സംഘം ഇടുക്കിയിൽ എത്തും.
11:04 AM IST:
രാജമല ദുരന്തം, അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സംവിധാനങ്ങൾ ഒരുക്കി.
11:02 AM IST:
പരിക്കേറ്റ 10പേർ മൂന്നാർ ടാറ്റ ആശുപത്രിയിൽ. ആശുപത്രിയിലുള്ളവർ ദീപൻ (25), സരസ്വതി (52), സീതാലക്ഷ്മി (33). പളനിയമ്മ (50) എന്നിവർ
10:49 AM IST:
ശബരിമല ഉൾ വനത്തിൽ ഉരുൾപ്പൊട്ടിയതായി സൂചന. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ വൻ മരങ്ങൾ ഒഴുകിയെത്തുന്നു
10:48 AM IST:
രാജമല ദുരന്തത്തിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിലെത്തിച്ചു.
11:32 AM IST:
രാജമല ദുരന്തത്തിൽ നാല് പേർ മരിച്ചുവെന്ന് വിവരമെന്ന് ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളി.
10:42 AM IST:
മണ്ണിടിച്ചിലിൽ ഞെട്ടി രാജമല. ലയങ്ങൾ ഒലിച്ച് പോയി, 80 ഓളം തൊഴിലാളികളുണ്ടെന്ന് പ്രാഥമിക വിവരം .
കൂടുതൽ വായിക്കാം: https://www.asianetnews.com/kerala-news/land-slide-in-rajamala-plantation-labors-missing-qeog8o
10:18 AM IST:
കാലവർഷക്കെടുതി റവന്യൂ മന്ത്രി അടിയന്തിര യോഗം വിളിച്ചു. ദുരന്തം ഉണ്ടായ ജില്ലകളിലെ കളക്ടർമാർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
11:17 AM IST:
പ്രളയം: നിലവിൽ ആശങ്ക വേണ്ടെന്ന് എം എം മണി. മഴ കനക്കുകയാണെങ്കിൽ അപകട സാധ്യത ഉണ്ട്. ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. മറ്റുള്ളവ വെള്ളം നിറയുന്നതിനനുസരിച്ച് തുറക്കുമെന്നും എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി.
10:05 AM IST:
മൂന്നാറിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി. രക്ഷാ പ്രവർത്തകർക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി.
11:17 AM IST:
നാല് ലയം മണ്ണിടിച്ചിലിൽ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം ഗിരി. നാല് ലയങ്ങൾ പൂർണ്ണമായും തകർന്നുവെന്ന് പഞ്ചായത്തംഗം ഏഷ്യാനെറ്റ് ന്യൂസിനോട്. ലയങ്ങളിൽ ആൾക്കാർ താമസിക്കുന്നുണ്ടായിരുന്നുവെന്നും പഞ്ചായത്തംഗം. ഇന്ന് പുലർച്ചെയാണ് സംഭവമെന്നും ഗിരി.
9:53 AM IST:
പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം സ്ഥലത്തേക്ക് എത്തുന്നു. അര മണിക്കൂറിനുള്ളിൽ എത്തുമെന്ന് ഫോറസ്റ്റ് സംഘം.
10:00 AM IST:
സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സ്ഥലത്ത് വനപാലകരുടെ സംഘം എത്തിയെന്ന് റവന്യുമന്ത്രി
9:52 AM IST:
കണ്ണൻ ദേവൻ പ്ലാൻ്റേഷൻസിലെ ലയത്തിലാണ് അപകടം
10:01 AM IST:
രാജമലയിലേക്ക് അരമണിക്കൂറിനകം രക്ഷാപ്രവർത്തകർ എത്തുമെന്ന് സബ് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട്. ആശയവിനിമയം സാധ്യമാകുന്നില്ലെന്നും സബ്കളക്ടർ പ്രേംകൃഷ്ണൻ.
10:01 AM IST:
നാലു ലയങ്ങളിലായി എൺപതോളം പേർ ഉണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർ.
9:46 AM IST:
രാജമല ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിൽ.
9:45 AM IST:
എറണാകുളം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ റവന്യൂ ജീവനക്കാരും അടിയന്തരമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശം നൽകി.
9:45 AM IST:
കൊട്ടിയൂരിലെ പാൽചുരം റോഡിൽ മണ്ണിടിഞ്ഞു . ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
11:01 AM IST:
വയനാട് മുണ്ടക്കൈ വനത്തിൽ ഉരുൾപൊട്ടിയതായി ഫയർഫോഴ്സ്. ചാലിയാറിൽ ജലനിരപ്പുയരുമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. വയനാട് ചൂരൽ മലയിൽ മുണ്ടക്കൈ ഉരുൾ പൊട്ടിയതോടെ നിലമ്പൂർ ചാലിയാർ പുഴയിൽ വീണ്ടും വെള്ളം കൂടുന്നു.
9:38 AM IST:
അപകട സ്ഥലത്ത് എത്തിപ്പെടുകയെന്നത് ദുഷ്കരം. മൂന്നാർ -രാജമല റോഡിലെ പെരിയവര പാലം ഒലിച്ച് പോയി. ഇനി രാജമലയിലേക്കെത്താൻ എസ്റ്റേറ്റ് റോഡ് ചുറ്റി പോണം. പൊലീസും ഫയർഫോഴ്സും രാജമലയിലേക്ക് തിരിച്ചു
10:22 AM IST:
നിരവധി പേർ കുടങ്ങിക്കിടക്കുന്നതായി സംശയം. എൺപതോളം പേർ താമസിക്കുന്ന ലയത്തിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാൻ നിർദ്ദേശം.
9:33 AM IST:
മൂന്നാർ രാജമലയിലേക്ക് രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു. പൊലീസും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിനായി പോകുന്നത്.
9:31 AM IST:
ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. നിരവധി പേർ കുടുങ്ങിയതായി സംശയം. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്നത് എൺപതോളം പേർ. സ്ഥലത്ത് എത്തിപ്പെടുകയെന്നത് ദുഷ്കരം.
9:19 AM IST:
ഖനനം നിരോധിച്ചു. കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
9:19 AM IST:
മുന്നാർ രാജമല പെട്ടിമുടിയിൽ വീടുകളിലേക്ക് മണ്ണിടിച്ചിൽ. ആളപായം ഉണ്ടോ എന്നു വ്യക്തമല്ല
9:18 AM IST:
ഇരിക്കൂർ ,ശ്രീകണ്ഠാപുരത്ത് പുഴ കരകവിഞ്ഞു. പല പ്രദേശങ്ങളിലും,വീടുകളിലും വെള്ളം കയറി. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പഴശ്ശി ഡാമിൻ്റെ മുഴുവൻഷട്ടറുകളും തുറന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലാണ്. കുട്ടാവിലെ ഹെൽപ് കോളനിയിലെ 15 ഓളം വീടുകളിൽ വെള്ളം കയറി.
9:17 AM IST:
മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. ആൾനാശമില്ലെന്ന് പ്രാഥമിക വിവരം.
9:17 AM IST:
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 2 മീറ്റർ ഉയർത്തി. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
9:16 AM IST:
മാങ്കുളം - കല്ലാർ റോഡിൽ മണ്ണിടിച്ചിൽ. മാങ്കുളത്തേക്കുള്ള പ്രധാന വഴി അടഞ്ഞു. മാങ്കുളം അമ്പതാം മൈലിൽ മണ്ണിടിച്ചിൽ നിരവധി ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു.
9:15 AM IST:
വയനാട് പനമരം - ബീനാച്ചി പാതയിൽ പനമരത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
9:14 AM IST:
ഇടുക്കി പൊൻമുടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും ഉയർന്നി. ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. നിരവധി പേരുടെ കൃഷിഭൂമി ഒലിച്ച് പോയി
9:13 AM IST:
ദേശീയ പാത 766 ൽ വയനാട് മുത്തങ്ങയിൽ വെള്ളം കയറി. ഗതാഗത തടസ്സം ഉണ്ട്.
9:12 AM IST:
വിലങ്ങാട് ഉരുട്ടിപാലം കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. വിലങ്ങാട് ഭാഗത്തേക്ക് അധികൃതരുടെ അനുമതിയില്ലാതെ യാത്ര ചെയ്യരുതെന്ന് നിർദ്ദേശം.
9:12 AM IST:
തൃശ്ശൂർ: ജലനിരപ്പ് 28 അടിയായി ഉയർന്നതോടെ പൂമല ഡാമിന്റെ രണ്ട് ഷട്ടറുകൾ അര ഇഞ്ച് വീതം തുറന്നു. ഡാമിൻ്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്. ജാഗ്രത പാലിക്കാൻ നിർദ്ദേശം.
9:10 AM IST:
ആലപ്പുഴയിൽ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടം. ശവക്കോട്ട പാലത്തിനടുത്ത് വീടിൻ്റെ മേൽക്കൂര പറന്നുപോയി. രണ്ടാം നിലയിലെ ഷീറ്റ് മേൽക്കൂരയാണ് പറന്നു പോയത്.
9:09 AM IST:
ചാലക്കുടിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ വ്യാപക കൃഷിനാശം.
9:09 AM IST:
നടവയൽ നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു.
9:08 AM IST:
കോഴിക്കോട് ചെമ്പനോട വില്ലേജിൽ കടന്ത്ര പുഴയിൽ വെള്ളം ഉയർന്നതിനാൽ 12 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ബന്ധുവീട്ടിലേക്കും അടുത്ത വീട്ടിലേക്കുമാണ് മാറ്റിയത്.
9:08 AM IST:
മൂന്നാർ ഹെഡ് വർക്സ് ഡാമന്‍റെ മൂന്നാമത്തെ ഷട്ടർ തുറന്നു. മൂന്നാർ ടൗണിൽ വെള്ളം ഇറങ്ങി.
9:08 AM IST:
ഇടുക്കി വാഗമൺ നല്ല തണ്ണിയിൽ കാർ വെള്ളത്തിൽ പോയ സംഭവം. കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സ്ഥലത്ത് എൻഡിആർഎഫ് എത്തി തെരച്ചിൽ നടത്തുന്നു.
9:26 AM IST:
ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 32 കുടുംബങ്ങളെ വെള്ളം കയറിയതിനാൽ മാറ്റി പാർപ്പിച്ചു. കുറ്റിക്കാട്ടുകര സ്കൂളിലേക്കാണ് മാറ്റിയത്.
8:58 AM IST:
തീക്കോയിയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. 20 മിനിട്ടിൽ 40 സെൻ്റീമീറ്റർ വെള്ളം പൊങ്ങി. കൂട്ടിക്കൽ മേഖലയിൽ കഴിഞ്ഞ ഒരുമണിക്കൂറായി കനത്ത മഴ തുടരുന്നു.
8:54 AM IST:
ഇടുക്കി ഡാമിൽ ജലനിരപ്പ് രാത്രി നാലടി ഉയർന്നു. നിലവിൽ ജലനിരപ്പ് 2453 അടിയാണ്. ഇടുക്കി ഡാമിൽ ആശങ്ക വേണ്ട. നിലവിൽ സംഭരണശേഷിയുടെ 62% വെള്ളം മാത്രം.
8:53 AM IST:
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാത്രി മാത്രം ആറടി വെള്ളം ഉയർന്നു. നിലവിൽ ജലനിരപ്പ് 130 അടിയാണ് പരമാവധി സംഭരണ ശേഷി 142 അടി.
8:52 AM IST:
ചാലക്കുടി റെയിൽവേ അടിപ്പാതയിൽ വെള്ളം കയറി, റോഡ് ഗതാഗതം തടസ്സപ്പെട്ടു
8:52 AM IST:
ചെല്ലാനത്ത് നിരവധി കുടുംബങ്ങളെ കണ്ടൻകടവ് സെൻ്റ് സേവ്യേഴ്സ് സ്കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി.
8:49 AM IST:
കോഴിക്കോട് വിലങ്ങാട് വാണിമേൽ പുഴയിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്നു പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ വീട്ടുകാർ സുരക്ഷിത സ്ഥാനാത്തേക്ക് മാറി താമസിക്കേണ്ടതാണ്.
ഒരുകാരണവശാലും ആളുകൾ അനാവശ്യമായി പുഴയിൽ ഇറങ്ങരുതെന്നും നിർദ്ദേശം
8:48 AM IST:
ആലുവ ശിവക്ഷേത്രം മുക്കാൽ ഭാഗവും മുങ്ങി. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലും സ്ഥിതി രൂക്ഷം. മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിനടിയിലാണ്. ഈ പ്രദേശത്തെ 5 ആദിവാസി മേഖലകൾ ഉൾപ്പെടെ ഒറ്റപ്പെട നിലയിൽ. ബ്ബാവന കടവിൽ ജങ്കാർ നിലച്ചു. കോതമംഗലം ജവഹർ കോളനിയിലെ 34 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊച്ചി ധനുഷ് കോടി പാതയിൽ കോതമംഗലം തങ്കളം ഭാഗത്ത് വെള്ളക്കെട്ട് മൂലം ഗതാഗതം നിലച്ചു
8:44 AM IST:
പട്ടാമ്പിക്ക് സമീപം പോക്കുപ്പടിയില് കനത്ത മഴയിൽ വീടിൻ്റെ ചുമർ തകർന്നു വീണു ഒരാൾ മരിച്ചു. പോക്കു പടി സ്വദേശി മൊയ്തീൻ(70) ആണ് മരിച്ചത്. പുലർച്ചെ 3 മണിയോടെ ആണ് അപകടം
8:43 AM IST:
ഇടുക്കി പൊൻമുടി ഡാം തുറന്നു. 2 ഷട്ടറുകൾ 30 സെൻ്റിമീറ്റർ വീതം ഉയർത്തി. 130 ക്യുമെക്സ് വെള്ളം പുറത്തേയ്ക്കൊഴുക്കുന്നു. പന്നിയാർ, പെരിയാർ പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
8:42 AM IST:
ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ എല്ലാം തുറന്നതോടെ പെരിയാറിൻ തീരപ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി വയലുകളും താഴ്ന്ന പ്രദേശങ്ങളും മുങ്ങി. ആലുവ ജല ശുദ്ധീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്നും 3.8 മീറ്റർ രേഖപ്പെടുത്തി. ആലുവ ജല ശുദ്ധീകരണ ശാലയിൽ കുടിവെള്ള പമ്പിങ്ങിന് നിയന്ത്രണമേർപ്പെടുത്തി പുഴയിൽ ചെളിയുടെ തോത് ഉയർന്നു.
8:38 AM IST:
കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. രണ്ടിടത്താണ് ഇന്നലെ രാത്രി മാത്രം ഉരുൾപൊട്ടിയത്. പാന വനത്തിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടി വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. ആളപായമില്ല. കുറ്റിയാടി, വാണിമേൽ പുഴകളിൽ ഇതോടെ ജലനിരപ്പ് ഉയർന്നു. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
Read more at: ആർത്തുപെയ്ത് മഴ, വടക്കൻ ജില്ലകളിൽ വ്യാപക നാശം, ഉരുൾപൊട്ടൽ, നിലമ്പൂരിൽ കനത്ത ജാഗ്രത ...
8:38 AM IST:
ഇന്നലെ രാത്രി മാത്രം ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു.
Read more at: ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടി, വാഗമണ്ണിൽ നിർത്തിയിട്ട കാർ ഒലിച്ചുപോയി ഒരു മരണം ...
8:36 AM IST:
സംസ്ഥാനത്ത് രാത്രി പെയ്ത മഴ വടക്കൻ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വൻനാശമാണ് വിതച്ചത്. പലയിടത്തും രാത്രി പുഴകൾ കരകവിഞ്ഞൊഴുകി. കനത്ത നാശനഷ്ടമുണ്ടായി. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.