കനത്ത മഴ; അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം ഭാഗീകമായി ഒലിച്ചുപോയി
കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണ് ഈ 400 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്.
ചെറുവത്തൂർ: കനത്ത മഴയെത്തുടർന്ന് കാസർകോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം.
അതേസമയം, പാലം ഏതുസമയത്തും വീഴാനായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണ് ഈ 400 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്.
അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000-ൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം നിർമ്മിച്ചത്.