കെഎസ്ആർടിസി സമർപ്പിച്ച പെൻഷൻ ആനുകൂല്യ സ്കീം ഹൈക്കോടതി തിരിച്ചു നൽകി. നിർദേശങ്ങളിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.  

കൊച്ചി : വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കെഎസ്ആർടിസി മാനേജ്മെന്റിന് തിരിച്ചടി. വിരമിച്ച ജീവനക്കാർക്കുളള ആനുകൂല്യങ്ങൾ നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ആവശ്യം സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കെഎസ്ആർടിസി സമർപ്പിച്ച പെൻഷൻ ആനുകൂല്യ സ്കീം ഹൈക്കോടതി തിരിച്ചു നൽകി. നിർദേശങ്ങളിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും 

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും. ഡിസംബര്‍ മാസത്തെ ശമ്പളമാണ് നല്‍കുന്നത്. ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. മൊത്തം 50 കോടി രൂപയാണ് സർക്കാർ കെഎസ്ആര്‍ടിസിക്ക് നൽകിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. അതേസമയം, ശമ്പളം ലഭിക്കാത്തതിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലാണ്. 

അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അതിക്രമം: ബസ് ‍ഡ്രൈവര്‍ക്കും പൊലീസുകാരനും മര്‍ദ്ദനമേറ്റു