വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് ഹൈക്കോടതി.വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെ.എസ്.ആർ ടി സി മാറ്റി വയ്ക്കാത്തതിലും അതൃപ്തി

കൊച്ചി:KSRTC യിൽ നിന്ന് വിരമിച്ച 82 വിരമിച്ച ജീവനക്കാർക്ക് ഉടൻ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.KSRtC മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കാണ് അനുകൂല്യം നൽകേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെ.എസ്.ആർ ടി സി യുടെ നിലപാട് കോടതി രേഖപ്പെടുത്തിയെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. അനുകൂല്യം വിതരണം ചെയ്യാൻ കൈയ്യിൽ പണം ഇല്ലെന്നു KSRTC അറിയിച്ചു. എന്നാൽ മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ചോദ്യം

വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്നു് കോടതി വിലയിരുത്തി.വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെ.എസ്.ആർ ടി സി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു..ഹർജികൾ ഹൈക്കോടതി 28 ന് വീണ്ടും പരിഗണിക്കും.2022 ജനുവരി മുതൽ ഡിസംബർവരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെ.എസ്.ആർ ടി സി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യം: 'മൂന്ന് ഗ്രൂപ്പായി തിരിക്കാം, എല്ലാവർക്കും ആദ്യം ഒരുലക്ഷം'

'പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയാണോ? ആദ്യം വിരമിച്ച 174 പേരുടെ ആനുകൂല്യങ്ങൾ ഈ മാസം നൽകണം'