128 മാത് മാരമൺ കൺവൻഷന്‍റെ  ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാർത്തോമ സഭ  യുവജന സഖ്യം പ്രസിഡന്‍റ്  ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ

പത്തനംതിട്ട:എൻഎസ്എസിന്‍റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു.മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ സഭ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്

സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂ‍ർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. 128 മാത് മാരമൺ കൺവൻഷന്റെ ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാർത്തോമ സഭ യുവജന സഖ്യം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും.

മാരാമൺ കൺവെൻഷനിലും ശശി തരൂർ പങ്കെടുക്കും | Shashi Tharoor | Maramon Convention

ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവൻഷൻ. സാധരണഗതിയിൽ കൺവൻഷനിലേക്ക് രാഷ്ട്രീയക്കാർ എത്താറുണ്ടെങ്കിലും പ്രധാനപ്പെട്ട വേദിയിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് അപൂർവം. ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും അപൂർവമായാണ് യുവവേദിയിൽ സംസാരിച്ചിട്ടുള്ളത്. മുമ്പ് സുനിൽ പി ഇളയിടം പങ്കെടുത്തിട്ടുണ്ട്. തരൂർ പങ്കെടുക്കുന്ന പരിപാടികൾക്കെതിരെ കോൺഗ്രസിൽ തന്നെ പടയൊരുക്കം സജീവമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ സാമുദായിക വേദികളെന്നതും ശ്രദ്ധേയം.

'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോള്‍ അത് അനുഭവിക്കുന്നു'