സമരം ശക്തമാക്കാൻ യാക്കോബായ സഭ; തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം
യാക്കോബായ സഭ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ല എന്നും സമര സമിതി. പൊലീസ് പിന്തുണയോടെ പള്ളികൾ പിടിച്ചെടുക്കാൻ സഹായിച്ചതിന് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി.
തിരുവനന്തപുരം: സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തും. ഓർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ നിയമ നിർമാണം നടത്താൻ ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ കയറി നാളെ പ്രാർത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം തുടങ്ങുന്നത്. സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസ് കൊണ്ടുവരുമെന്ന് കാത്തിരിക്കുന്നു എന്ന് ഫാ. തോമസ് മോർ അലക്സന്ത്രിയോസ് പറഞ്ഞു. യാക്കോബായ സഭ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ല എന്നും സമര സമിതി പറഞ്ഞു. പൊലീസ് പിന്തുണയോടെ പള്ളികൾ പിടിച്ചെടുക്കാൻ സഹായിച്ചതിന്
വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി അറിയിച്ചു.