Asianet News MalayalamAsianet News Malayalam

മുല്ലപ്പള്ളി വിളിച്ചില്ലെന്ന് സജീഷിന് മുഖത്ത് നോക്കി പറയാനാകുമോ; ഫേസ്ബുക്ക് കുറിപ്പുമായി ബ്ലോക്ക് അംഗം

നിപയുടെ സമയത്ത് തിരിഞ്ഞുനോക്കാത്ത ആളാണ് മുല്ലപ്പള്ളിയെന്നും ലിനി മരിച്ച ശേഷം ഫോണില്‍ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ മുല്ലപ്പള്ളി ചെയ്തില്ലെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
 

Jithesh Muthukad Facebook Post Against Sister Lini's Husband Sajeesh
Author
Kozhikode, First Published Jun 20, 2020, 5:16 PM IST

കോഴിക്കോട്: നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് മറുപടിയുമായി കോണ്‍ഗ്രസ് അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് രംഗത്ത്. ലിനി മരിച്ചപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണില്‍ പോലും വിളിച്ചില്ലെന്ന സജീഷിന്റെ ആരോപണത്തിനാണ് ജിതേഷ് മറുപടി നല്‍കിയത്. തന്റെ ഫോണിലേക്കാണ് മുല്ലപ്പള്ളി വിളിച്ചതെന്നും താനാണ് സജീഷിന് ഫോണ്‍ കൈമാറിയതെന്നും ജിതേഷ് പറഞ്ഞു. അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ജിതേഷ് വ്യക്തമാക്കി. 
നിപയുടെ സമയത്ത് തിരിഞ്ഞുനോക്കാത്ത ആളാണ് മുല്ലപ്പള്ളിയെന്നും ലിനി മരിച്ച ശേഷം ഫോണില്‍ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ മുല്ലപ്പള്ളി ചെയ്തില്ലെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. 

നിപ്പയെ നേരിട്ടത് ആരോഗ്യപ്രവര്‍ത്തകും ഡോക്ടര്‍മാരും നഴ്‌സുമാരുമാണെന്നും രാഷ്ട്രീയ പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ക്രെഡിറ്റെടുക്കാനുള്ള അര്‍ഹതയില്ലെന്നും ജിതേഷ് പറഞ്ഞു. ചുളുവില്‍ ആദരവും അംഗീകാരവും നേടാന്‍ ശ്രമിക്കുന്ന ചില നന്മമരങ്ങളെ തുറന്നുകാട്ടുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തതെന്നും ജിതേഷ് കുറിച്ചു. പ്രിയപ്പെട്ട സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് തരംതാണ സിപിഎം നേതാക്കളുടെ നിലയിലേക്ക് അധപതിക്കരുതെന്നും ജിതേഷ് വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലിനി സിസ്റ്റര്‍ ലോകത്തിന്റെ നെറുകയിലാണ്... പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്....

വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടര്‍മാരും നെഴ്‌സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും തന്നെയാണ്. അതില്‍ ഒരു രാഷ്ട്രീപാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ക്രഡിറ്റെടുക്കാനുള്ള അര്‍ഹതയില്ല. രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയില്‍ ചുളുവില്‍ നേടാന്‍ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളത്.

ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ മരണം ഒരര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ സിപിഎം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജന പ്രതിനിധി എന്ന ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ... പേരാമ്പ്രയടക്കമുള്ള സര്‍ക്കാര്‍ ഹോസ്പ്പിറ്റലുകളില്‍ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്.2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകള്‍ക്ക് സ്വയം പിപിഇ കിറ്റ് വാങ്ങാനുള്ള അനുമതി നല്‍കുന്നത്.

ഹോസ്പ്പിറ്റലുകളില്‍ ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷന്‍ വെള്ളം ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പേരാമ്പ്രയിലും ചങ്ങരോത്തും വന്ന് രോഗത്തെ പിടിച്ചുകെട്ടി എന്നു പറയുന്ന മന്ത്രി ഈ സമയങ്ങളില്‍ ലിനി സിസ്റ്ററുടെ വീട് സന്ദര്‍ശിച്ചിട്ടുട്ടോ...
സ്ഥലം ങഘഅ ഉം മന്ത്രിയുമായ ടി പി ലിനി സിസ്റ്ററുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ടോ....ഈ പ്രദേശത്ത് ഉണ്ടായിട്ടുപോലും ആ വീട് സന്ദര്‍ശിക്കാതെ പോയതിനെ കുറിച്ച് ഞാന്‍ ഒരു എഫ്ബി പോസ്റ്റ് ചെയ്തിരുന്നു. https://m.facebook.com/story.php?story_fbid=1877678032263922&id=100000652309403

അന്നും ഇന്നും നിങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും. പിന്നെ എത്രയും പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭര്‍ത്താവ് ഇന്നു പറയുന്നതു കേട്ടു. സ്ഥലം എംപി മുല്ലപ്പള്ളി ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ച് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല എന്ന് പ്രിയപ്പെട്ട സജീഷിന് അന്നത്തെ സാഹചര്യത്തിലെ മാനസികാവസ്ഥയെ പരിഗണിച്ച് ഒരു ലിങ്കുകൂടി ചേര്‍ക്കുന്നു. ചങ്ങരോത്ത് വിളിച്ച യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കുന്നതാണ് തീയതിയും സമയവും എല്ലാം ശ്രദ്ധിക്കാം https://m.facebook.com/story.php?story_fbid=1877769992254726&id=100000652309403

പിന്നീട് പറഞ്ഞത് ഒരു ഫോണ്‍ കോളുപോലും ചെയ്തില്ല എന്ന്. പ്രിയപ്പെട്ട സജീഷ് എന്റെ മുഖത്തുനോക്കി പറയാന്‍ കഴിയുമോ... അന്നത്തെ എംപി മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എന്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോണ്‍ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്.

മരണ ശേഷവും ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭര്‍ത്താവ് തരംതാണ ഇജങ നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്.

ജിതേഷ് മുതുകാട്

Follow Us:
Download App:
  • android
  • ios