കണ്ണൂർ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമായതിനെ തുടർന്ന് കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ-കെ.എസ് സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ നിർണായക യോഗം നടക്കുന്നത്.
കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണുഗോപാൽ-കെ. സുധാകരൻ ഗ്രൂപ്പ് യോഗം. കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ് യോഗം വിളിച്ചത്. ഒന്നിച്ചു പോകുന്നതിന്റെ ഭാഗമായാണ് നേതൃയോഗം വിളിച്ചത്. യോഗത്തിൽ കണ്ണൂർ ജില്ലയിലെ കെസി, കെ സുധാകരൻ പക്ഷക്കാർ പങ്കെടുക്കും. കൂടാളി മണ്ഡലം പ്രസിഡന്റ് ശ്രീ പ്രസാദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി, എൽ ജി ദയാനന്ദ്, ഡിസിസി സെക്രട്ടറി വി ആർ പ്രസാദ്, എന്നിവരാണ് കെ സുധാകരന്റെ വീട്ടിൽ എത്തിയത്. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ എസ് പക്ഷക്കാരാണെന്നും പറയുന്നു.

കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ് യോഗം എന്നതും ശ്രദ്ധേയം. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്. മുൻ പിസിസി അധ്യക്ഷന്മാരെയാണ് വിളിപ്പിച്ചത്. നാളെ എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചർച്ച നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം.
കെസി വേണുഗോപാലിനെ പരിഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മുരളിയെ വിളിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
