നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന മാർഗരേഖ പുറത്തിറക്കി. ഉദ്യോഗസ്ഥർക്ക് സ്വന്തം ജില്ലയിൽ നിയമനം നൽകരുതെന്നും മൂന്ന് വർഷമായി ഒരേ ജില്ലയിൽ തുടരുന്നവരെ മാറ്റണമെന്നും നിർദേശമുണ്ട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേയ്ക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥലമാറ്റത്തിലും നിര്‍ദ്ദേങ്ങളുമായി വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയിൽ ചുമതല നൽകരുതെന്നാണ് പ്രധാന നിര്‍ദേശം.
മൂന്ന് വര്‍ഷമായി ഒരേ ജില്ലയിൽ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മുൻ കാലങ്ങളിൽ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനൽ കേസുള്ളവര്‍ക്കും ചുമതല നൽകരുതെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെയും റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും ഇന്നലെ നൽകിയ കത്തിൽ നിര്‍ദേശിക്കുന്നു. എസ്ഐആര്‍ ജോലിയുള്ളവരെ അന്തിമ പട്ടിക വന്ന ശേഷമേ മാറ്റാവൂ എന്നും നിര്‍ദേശമുണ്ട്. ഈ മാസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തും. ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം കേരളത്തിലെത്താൻ സാധ്യത.
