Asianet News MalayalamAsianet News Malayalam

അതീവ ഗുരുതരം: സംസ്ഥാനത്ത് ആദ്യമായി 40000 കടന്ന് പ്രതിദിന രോഗികൾ, 5000 കടന്ന് രണ്ട് ജില്ല, 2000 കടന്ന് 10 ജില്ല

കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ- പിണറായി വിജയൻ വാർത്താ സമ്മേളനം

kerala covid 19 updates 5 april 2021 pinarayi vijayan press meet
Author
kerala, First Published May 5, 2021, 5:32 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂര്‍ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂര്‍ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസര്‍ഗോഡ് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

117 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 38, കാസര്‍ഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂര്‍ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂര്‍ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂര്‍ 1590, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വളരെ ​ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  1,63,321 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നടപടികളും കൂടുതൽ ക‌‍ർശനമാക്കേണ്ടി വരും. 

ഇന്ന് ച‍േർന്ന അവലോകനയോ​ഗത്തിൽ ഇക്കാര്യങ്ങൾ ച‍ർച്ചയായി. വാർഡ് തല സമിതികളും റാപ്പിഡ് റെസ്പോൺസ് ടീമും മിക്കവാറും സ്ഥലത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളിൽ പ്രദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ വാക്സിനേഷൻ നടത്തിയവരുമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോ​ഗസ്ഥർക്കും ഇക്കാര്യത്തിൽ സഹായിക്കാനാവും അവർക്കും ഇനി ചുമതല നൽകും. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നതിൽ പലതരം അഭിപ്രായമുണ്ട്. ഏറ്റവും ഒടുവിലുള്ള പഠന റിപ്പോർട്ടിൽ പറയുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ​ഗുണകരം എന്നാണ്. അതിനാൽ നേരത്തെ വാക്സിൻ എടുക്കാൻ തിരക്ക് കൂട്ടേണ്ട എന്ന് അർത്ഥം.

ഓക്സിജൻ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. വലിയ തോതിൽ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ എത്തിക്കും. ഓക്സിജൻ പ്രധാനമായ സം​ഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോ​ഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം.

അവലോകനയോ​ഗത്തിൽ കണ്ട ഒരു പ്രശ്നം ആലപ്പുഴയിൽ രോ​ഗികൾ കൂടുന്നുണ്ട്. അവിടെ പ്രത്യേകം പരിശോധന നടത്തും. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർ മെഡ‍ിക്കൽ കൗൺസിലിൽ അടക്കം രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കുന്നുണ്ട്. വലിയ കാലതാമസമുള്ള പ്രക്രിയ ആയതിനാൽ താത്കാലിക രജിസ്ട്രേഷൻ നൽകി അവരേയും രം​ഗത്തിറക്കും. സിഎഫ്എൽടിസികൾ നിലവിൽ ആവശ്യത്തിനുണ്ട്. സംസ്ഥാനത്തെ രോ​ഗവ്യാപനസ്ഥിതി വച്ച് കൂടുതൽ സിഎഫ്എൽടിസികൾ വേണ്ടി വരും അതിനായി ലോഡ്ജുകളും ഹോസ്റ്റുകളും വേണമെന്നാണ് കാണുന്നത്. നമ്മുടെ സംസ്ഥാനത്ത് കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും കുടിശ്ശിക പിരിക്കേണ്ടതില്ല. രണ്ട് മാസത്തേക്ക് അതെല്ലാം നിർത്തിവയ്ക്കാൻ നിർദേശിച്ചു. ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും.

സ്വകാര്യ ഏജൻസികളും എൻജിഒകളും രാഷ്ട്രീയപാർട്ടികൾ മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും അം​ഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. ദുരിതാശ്വാസം നേരിട്ടോ സർക്കാർ വഴിയോ റവന്യൂ ആരോ​ഗ്യവകുപ്പ് വഴിയോ വിതരണം ചെയ്യാവുന്നതാണ്. ഇതിൽ ആവശ്യമായ സഹായങ്ങൾ വിദേശത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്കാണ് നൽകാൻ സാധിക്കുക. അത്തരം ഏജൻസികളെ കുറിച്ച് നോർക്ക പരിശോധിച്ച് അം​ഗീകാരം നൽകും അത്തരം ഏജൻസികളുടെ സഹായം നൽകും. അത്തരം സംഘടനകൾക്ക് ഇവിടെ നേരിട്ട് ഒരു കൂട്ടരെ ഏൽപിച്ച് സഹായം വിതരണം ചെയ്യാൻ പറ്റില്ല.  സഹായം ഇവിടെ നൽകിയാൽ സർക്കാർ ഏജൻസികൾ മുഖേനെയാവും അതെല്ലാം വിതരണം ചെയ്യുക. 

ഇപ്പോഴത്തെ നമ്മുടെ ഐസിയു ബെഡുകളുടെ അവസ്ഥ  

സർക്കാർ ആശുപത്രികളിൽ 2857 ഐസിയു ബെഡുണ്ട്. അതിൽ  996 ബെഡുകളിൽ കൊവിഡ് രോ​ഗികളും 756 ബെഡുകളിൽ മറ്റു രോ​ഗികളുമാണുള്ളത്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകളാണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7805 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കൊവിഡ് രോ​ഗികൾക്കായി നിലവിൽ ഉപയോ​ഗിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിലവിലുള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കൊവിഡ് രോ​ഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡേതര രോ​ഗികളുടെ ചികിത്സയ്ക്കും ഉപയോ​ഗിക്കും. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോ​ഗത്തിലുള്ളത്.

സ്വകാര്യ ആശുപത്രികളിൽ 1523 വെന്‍റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവിൽ കൊവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണം കൊവിഡ് രോ​ഗികൾക്കായി മാറ്റിവച്ചിട്ടുണ്ട്. അതിൽ 1429 ബെഡുകളിലും രോ​ഗികൾ ചികിത്സയിലുണ്ട്. 546 പേർ കൊവിഡേതര രോ​ഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും നിലവിൽ ഉപയോ​ഗത്തിലാണ്. ഡയറക്ടേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിന് കീഴിലെ ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുള്ളതിൽ 2028 ബെഡുകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചു. അവയിൽ 1373 എണ്ണത്തിൽ ആളായി

കൊവിഡേതര രോ​ഗികളെ എടുത്താലും 52 ശതമാനം ബെഡുകളിലും രോ​ഗികളായി. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.16 ശതമാനം ബെഡുകൾ ഇതിനോടകം ഉപയോ​ഗത്തിൽ ആയി  കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന ​ദ്രവീകൃത ഓക്സിജനിൽ ആയിരം മെട്രിക് ടൺ കേരളത്തിന് തരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ടാം തരം​ഗത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ ഓക്സിജൻ ആവശ്യം കൂടി. മതിയായ ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം ആവശ്യമാണ്.

കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ ഓക്സിജൻ സംവിധാനം നൽകണം. സംസ്ഥാനത്തിന് 50 ലക്ഷം കൊവിഷിൽഡും 25 ലക്ഷം കൊവാക്സിനും നൽകണം. സംസ്ഥാനത്തിന് വാക്സിൻ അനുവദിക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടേയും ഒന്നാം ഡോസ് എടുക്കുന്നവരുടേയും എണ്ണം പരി​ഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരത്ത് 300 കിടക്കകളുള്ള ഒരു ആശുപത്രി കൂടി കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററായി ഏറ്റെടുത്തു. മറ്റ് 250 കിടക്കകൾ കൂടി സജ്ജമാക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സാമൂഹിക സംഘടനകൾ ഒരുക്കിയ കൊവിഡ് കെയർ സെൻ്ററുകളിലേക്ക് റഫർ ചെയ്യുന്ന രോ​ഗികൾക്ക് സൗജന്യചികിത്സ ഉറപ്പാക്കാനും നടപടി സ്വകീരിച്ചു. കൊല്ലത്തും ഓക്സിജൻ സപ്ലൈ ഉറപ്പാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓക്സിജൻ സംഭരണം കൂടുന്ന സാഹചര്യത്തിൽ അ​ഗ്നിരക്ഷാസേന ഫയർ ഓഡിറ്റ് നടത്തും.

പത്തനംതിട്ടയിൽ നിയുക്ത എംഎൽഎമാർ കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടറുമായും ഡിഎംഒയുമായി ചർച്ച നടത്തി പ്രതിരോധ നടപടികൾ അവലോകനം ചെയ്തു. ആലപ്പുഴയിൽ കൊവിഡ് പ്രതിരോധത്തിനായി ജില്ലാ പഞ്ചായത്ത് 16 ആംബുലൻസ് സർവീസുകൾ തുടങ്ങി. എറണാകുളത്ത് എല്ലാ ആശുപത്രിയിലും ഫയർ ഓഡിറ്റും ഓക്സിജൻ ഓഡിറ്റും പൂർത്തിയായി. പ്ലാൻ്റിൽ നിന്നും സെറ്റിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള ഇൻ്റേണൽ ഓക്സിജൻ പൈപ്പ് ലൈൻ സംവിധാനം ബിപിസിഎല്ലിൻ്റെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്. മെഡിക്കല്‍ കോളേജിൽ 250 ജനറൽ ആശുപത്രിയിൽ 180 അധിക ബെഡുകൾ ഒരുക്കും.  

സ്വകാര്യ ആശുപത്രികൾ 25 ശതമാനം ബെഡുകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വച്ചിട്ടുണ്ട് ഇത് 50 ശതമാനമാക്കാൻ ശ്രമം തുടരുകയാണ്. വാർഡുതല ധ്രുതകർമ്മ സേന എല്ലായിടത്തും വ്യാപിപ്പിക്കും. രോ​ഗികളെ ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ ആംബുലൻസും സന്നദ്ധ പ്രവർത്തകരെയും വേണം. ആദിവാസി മേഖലയിൽ രോ​ഗികൾക്കായി സിഎഫ്എൽടിസികൾ തുടങ്ങും. ആദിവാസികള്‍ക്ക് വാക്സിനേഷൻ അതത് ഊരുകളിൽ വച്ച് നടത്താൻ തീരുമാനിച്ചു. എറണാകുളത്ത് 27 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനം രൂക്ഷമായാൽ മുനമ്പം പഞ്ചായത്തിലെ ഹാർബർ അടച്ചിടും.മഞ്ഞപ്പ,പലാമ്പ്ര,മുനമ്പം പഞ്ചായത്തുകൾ അടയ്ക്കും. 25 ശതമാനത്തിന് മേലെ ടിപിആർ ഉള്ള എല്ലാ പഞ്ചായത്തും ബുധനാഴ്ച മുതൽ അടച്ചിടും.

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ 50 ഐസിയു ബെഡുകൾ സജ്ജമാക്കും. ഓക്സിജൻ പ്ലാന്‍റും സെൻട്രൽ ഓക്സിജൻ സ്പലൈയും കോർപ്പറേഷൻ ഉറപ്പാക്കും. പാലക്കാട്ടെ ചെമ്പൈ സം​ഗീത കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂം സജ്ജമാക്കി. അതിഥി തൊഴിലാളികളെ സഹായിക്കാൻ തൊഴിൽ വകുപ്പ് ഇവിടെ ഹെൽപ്പ് ലൈൻ തുടങ്ങി. മഞ്ചേരി മെഡിക്കൽ കോളേജിലും ഓക്സിജൻ പ്ലാൻ്റ സ്ഥാപിക്കും. ഡിആ‍ർഡിഒ ആണ് ഇവിടെ പ്ലാന്‍റ് സ്ഥാപിക്കുക. വയനാട്ടിലെ ഓക്സിജൻ വാർറും സജ്ജമാണ്.

കോഴിക്കോട് ജില്ലയിൽ ആരോ​ഗ്യസ്ഥാപനങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. മെഡി.കോളേജിനോട് ചേർന്ന് 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കും. യുഎൽസിസിയാണ് പ്രതിഫലമില്ലാതെ ഇവിടേക്ക് പ്ലാൻ്റ മാറ്റി സ്ഥാപിക്കുന്നത്. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റ പൂർണതോതിൽ പ്രവർത്തന സജ്ജമാണ്. കഴിഞ്ഞ കൊവിഡ് തരം​ഗത്തിനെ തുടർന്നാണ് ഇവിടെ പ്ലാന്‍റ് സ്ഥാപിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 1000 എൽപിഎം ശേഷിയുള്ള പ്ലാൻ്റ് സ്ഥാപിക്കും. സാമൂഹികനീതി വകുപ്പ് കാസർകോട് ജില്ലയിൽ വയോധികർക്കായി കോൾ സെന്‍റര്‍ ആരംഭിക്കും.

ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം ലഭിക്കാനുള്ള പൊലീസിൻ്റെ ബ്ലൂ ഡയൽ ആപ്പ് പ്രവർത്തന സജ്ജമാണ്. ഡോക്ടർ വീഡിയോ മുഖേന രോ​ഗിയെ പരിശോധിച്ച് മരുന്ന് കുറിപ്പ് നൽകും. ആശുപത്രിയിൽ പോകണമെങ്കിൽ ആപ്പിൽ നിന്നുള്ള ഈ പാസ് ഉപയോ​ഗിക്കാം.

വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലെത്താൻ പൊലീസ് സേവനം തേടാം. ഇതിനായി 112 എന്ന നമ്പറിൽ വിളിച്ചാൽ മതി. പൊലീസിൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ കൊവിഡ് ബോധവത്കരണം നടത്തും. കൂടുതൽ ആളുകൾ ആശുപത്രിയിൽ അഡ്മിറ്റാവാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. കാര്യമായ അസുഖവും രോ​ഗലക്ഷണവും ഇല്ലാത്തവർ വീട്ടിൽ കഴിഞ്ഞാൽ മതി. അവർക്കുള്ള മറ്റു സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഒരുക്കും. അങ്ങനെ കാര്യമായ അസുഖം ഇല്ലാത്തവർ വീട്ടിൽ കഴിഞ്ഞാൽ മാത്രമേ എല്ലാവർക്കും ചികിത്സ നൽകാൻ പറ്റു.

ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കാവൂ അല്ലാതെ വരുന്നവരെ എല്ലാ അഡ്മിറ്റ് ചെയ്താൽ ആവശ്യമുള്ളവര്‍ക്ക് ചികിത്സ കിട്ടാത്ത സ്ഥിതി വരും. റമദാന് മുൻപുള്ള വെള്ളിയാഴ്ചയാണ് വരുന്നത്. ഇക്കുറി സ്ഥിതി ​ഗുരുതരമായതിനാൽ എല്ലാവരും നിയന്ത്രണം പാലിച്ച് സഹകരിക്കണം. 

മാസ്ക് ധരിക്കാത്ത 18868 പേർക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിൽ കേസെടുത്തു. 9697 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനും കേസെടുത്തു. പിഴയായി 5436200 രൂപ ഈടാക്കി.

രോ​ഗികളുടെ എണ്ണം വർധിക്കുമ്പോൾ ഓക്സിജൻ - ഐസിയു ബെഡുകളും വർധിക്കണം. കേരളത്തിൽ രോ​ഗവ്യാപനം കൂടി വരികയാണ്. ആവശ്യമായ ഒരുക്കങ്ങൾ സർ‌ക്കാർ നടത്തുന്നതിനാൽ ഇപ്പോൾ ആശങ്ക വേണ്ട. വാക്സീൻ്റെ കാര്യത്തിൽ ഈ പറയുന്ന ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.  

വാക്സീൻ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രമേ 18-ന് മുകളിലുള്ളവർക്ക് വാക്സീൻ നൽകാനാവൂ. ഓർഡർ നൽകിയിട്ടുണ്ട്. വിവിധ തരം രോ​ഗമുള്ളവർക്ക് ആദ്യഘട്ടത്തിൽ വാക്സിനേഷന് അനുമതി നൽകണം. ഇപ്പോഴത്തെ നിലയിൽ ഇത്തരം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും പിരിവുകൾ മാറ്റിവയ്ക്കണം. ഓക്സിമീറ്റർ ഈ ഘട്ടത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അതു കരിഞ്ചന്തയിലേക്ക് പോകാൻ അനുവ​ദിക്കില്ല. അതു തടയും.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കടകൾ തുറക്കാൻ അനുമതി നൽകും. ഇക്കാര്യത്തിൽ ഉത്തരവ് വരും. സിഎസ്ഐ സഭയിൽ വാർഷികയോ​ഗം നടത്തി കൊവിഡ് പരന്ന സംഭവം നിരാശജനകമാണ്. നമ്മളെല്ലാം ആരോ​ഗ്യത്തോടെ ഇരിക്കും എന്നു കരുതും. എന്നാൽ എന്തെങ്കിലും അസുഖമുള്ളവർക്ക് കൊവിഡ‍് വന്നാൽ സ്ഥിതി ​ഗുരതരമാവും. അതാണ് സിഎസ്ഐ സഭയുടെ കാര്യത്തിൽ സംഭവിച്ചത്.

Follow Us:
Download App:
  • android
  • ios