ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്.
നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവർണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നൽകി. ഇതോടെയാണ് ഗവർണർ അയഞ്ഞത്.
31 ന് രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭ കാർഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷം തീരമാനത്തെ അനുകൂലിക്കുന്നുണ്ട്. അതേ സമയം ബിജെപി അംഗമായ ഒ രാജഗോപാൽ എതിർക്കാനാണ് സാധ്യത. അതിനാൽ ഐക്യകണ്ഠമായിപ്രമേയം പാസാക്കാൻ സാധിക്കില്ല. അതേസമയം കേന്ദ്ര നിയമത്തിന് ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിൻറെ കരട് തയ്യാറാക്കാൻ ഇന്ന് കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. ബദൽ നിയമം ജനുവരിയിൽ ചേരുന്ന സഭയിൽ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 28, 2020, 12:55 PM IST
Post your Comments