തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആൻ്റോ ആൻ്റണി മതത്തിൻ്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്.
പത്തനംതിട്ട: 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആർ.അനന്തഗോപൻ നൽകിയ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആൻ്റോ ആൻ്റണി മതത്തിൻ്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് അനന്തഗോപൻ ഹൈക്കോടതിയെ സമീപിച്ചത്. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരരംഗത്തിറങ്ങിയ ആൻ്റോ ആൻ്റണി 44243 വോട്ടുകൾക്കാണ് സിറ്റിംഗ് സീറ്റിൽ വിജയം ആവർത്തിച്ചത്. സിപിഎമ്മിൽ നിന്നും വീണാ ജോർജും ബിജെപിക്കായി കെ.സുരേന്ദ്രനുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 23, 2020, 4:23 PM IST
Post your Comments